thiruvananthapuram local

കടയുടമയ്ക്കുനേരെ തിളച്ച വെള്ളമൊഴിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആറ്റിങ്ങല്‍: കടയുടമയെയും സഹായികളെയും തിളച്ച വെള്ളമൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ആറ്റിങ്ങല്‍ പോലിസ് പിടികൂടി.
ആലംകോട് മേലാറ്റിങ്ങല്‍ ചീച്ചെയില്‍ കോണത്ത് വീട്ടില്‍ വി വിജു (44)വാണ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് മേലാറ്റിങ്ങല്‍ പുത്തന്‍വീട്ടില്‍ വിനോദി (35)നെ നേരത്തേ പിടികൂടിയിരുന്നു. ഈ മാസം 7ന് രാത്രി 12ഓടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മേലാറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്ന സമയത്ത് സൗജന്യമായി ആഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ കടയില്‍ എത്തിയത്. ഇതിനു വിസമ്മതിച്ച കടയുടമ ഗുരുനാഗപ്പന്‍കാവ് ചരുവിള വീട്ടില്‍ മണിയനെയും (76), സഹായികളായി കടയില്‍ കൂടെയുണ്ടായിരുന്ന ചെറുമകന്‍ മോനി (20), സഹോദരീപുത്രന്‍ രാജീവ് (39) എന്നിവരെ മാരകമായി മര്‍ദ്ദിക്കുകയും കടയില്‍ തിളച്ചുകിടന്ന വെള്ളമെടുത്ത് ഇവരുടെ ദേഹത്ത് ഒഴിക്കുകയും ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ മോനിയും രാജീവും ചികിത്സയിലാണ്.
Next Story

RELATED STORIES

Share it