കടമ്പനാട് പീഡനം; മൂന്നുപേര്‍ കൂടി പിടിയില്‍

അടൂര്‍: കടമ്പനാട് പീഡനക്കേസില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. അഞ്ചാംപ്രതി കരുനാഗപ്പള്ളി ക്ലാപ്പന വെള്ളംപള്ളില്‍ സന്തോഷ് (36), ആറാംപ്രതി ആലപ്പാട്ട് മാധവാലയത്തില്‍ കണ്ണന്‍ എന്ന ലിജു (24), ഒമ്പതാംപ്രതി പന്മന മനയില്‍ മരുന്തിയില്‍ പപ്പന്‍ എന്ന അനന്തകൃഷ്ണന്‍ (31) എന്നിവരെയാണ് കേസന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
സന്തോഷും ലിജുവും ഡ്രൈവര്‍മാരാണ്. ക്വാറി മാനേജരായ അനന്തകൃഷ്ണന്‍ വിദേശത്തു പോവാന്‍ തയ്യാറായി നില്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ വീടുകളില്‍ എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. സംഭവദിവസം ഇവര്‍ മൂവരും സന്തോഷിന്റെ സഹോദരിയുടെ കാറില്‍ പെരുമ്പാവൂര്‍ വഴി കോയമ്പത്തൂരിലെത്തി രണ്ടു ദിവസം താമസിച്ചു.
തുടര്‍ന്ന് ചെന്നൈയിലും ത്തുകയും അവിടെ നിന്ന് കന്യാകുമാരിയിലുമെത്തിയതോടെ പണവും മൊബൈല്‍ ഫോണില്‍ ചാര്‍ജില്ലാതാവുകയും ചെയ്തതോടെ നാട്ടിലെ വിവരങ്ങളറിയാന്‍ സൗകര്യമില്ലാതായി. പിന്നീടാണ് ഇവര്‍ വീടുകളിലെത്തിയത്. സന്തോഷും ലിജുവും അവരുടെ വീടുകളിലും അനന്തകൃഷ്ണന്‍ സഹോദരിയുടെ വീട്ടിലേക്കുമാണ് പോയത്. ഇവര്‍ പോയ വഴികളിലെല്ലാം പോലിസ് രഹസ്യമായി പിന്തുടരുന്നുണ്ടായിരുന്നു.
പ്രധാന പ്രതികളിലൊരാളാണ് സന്തോഷ്. സന്തോഷ് പെണ്‍കുട്ടിയെ ചക്കുവള്ളിയിലെ ലോഡ്ജില്‍ കാറില്‍ കയറ്റിക്കൊണ്ടുപോവുകയും വിസമ്മതിച്ചതിനാല്‍ തിരിച്ചു കൊണ്ടുവിടുകയുമായിരുന്നു. അനന്തകൃഷ്ണന്‍ സന്തോഷിനെയും ലിജുവിനെയും സഹായിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും പോലിസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി കേസന്വേഷണ ചുമതലയുള്ള തിരുവല്ല ഡിവൈഎസ്പി കെ ജയകുമാര്‍ പറഞ്ഞു. സിഐ എം ജി സാബു, എസ്‌ഐ രാധാകൃഷ്ണക്കുറുപ്പ്, എസ്എപിമാരായ കെ സന്തോഷ്‌കുമാര്‍, ആര്‍ രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, അജി സാമുവേല്‍, ലിജു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it