Idukki local

കഞ്ഞിക്കുഴിക്കായി സംരക്ഷണസമിതി-ഇടതുമുന്നണി കൂട്ടുകെട്ട്

കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തില്‍ കര്‍ഷകസംരക്ഷണ സമിതിയുടെ പിന്തുണയില്‍ ഭരണം പിടിക്കാന്‍ ഇടതു മുന്നണി.18 വാര്‍ഡുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ 58 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.യുഡിഎഫിന് പത്തും എല്‍ഡിഎഫിന് എട്ടും സീറ്റുകളാണ് നിലവിലുള്ളത്. എല്‍ഡിഎഫ് കഞ്ഞിക്കുഴി കര്‍ഷക സംരക്ഷണ മുന്നണിയെ കൂട്ടിയാണ് മല്‍സരിക്കുന്നത്.
കഞ്ഞിക്കുഴിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശോശാമ്മ, ജോസ് ഊരക്കാട്ട്, ബേബി മുണ്ടപ്പള്ളി എന്നീ പ്രമുഖരും മത്സരിക്കുന്നുണ്ട്. കീരിത്തോട് വാര്‍ഡില്‍ യു.ഡി.എഫ് സീറ്റ് നിഷേധിച്ച സതീശന്‍ എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ തട്ടേക്കണ്ണിയില്‍ രാജിചന്ദ്രന്‍, ഷൈനി ബിനോയി, സുനിത സന്തോഷ്. രണ്ടാം വാര്‍ഡ് കീരിത്തോട്-സജി ജോസ്, സതീശന്‍ നകുലന്‍, സുരേഷ് കല്ലുവെട്ടത്ത്. മൂന്നാം വാര്‍ഡ് അഞ്ചുകുടി ശോശാമ്മ ദാനിയേല്‍, സാറാമ്മ നോബിള്‍, റ്റിന്‍സി തോമസ്, നാലാംവാര്‍ഡ് ചേലച്ചുവട് അജിത സന്തോഷ്, മേരി ദേവസ്യ, റാണി ഷാജി. അഞ്ചാം വാര്‍ഡ് , കത്തിപ്പാറ ജോഷ്വ ദാനിയേല്‍, ജോസഫ് ജോസഫ്, തോമസ് ജോണി. ആറാം വാര്‍ഡ് അട്ടിക്കളം, ജോസ് മുണ്ടക്കാട്ട്, തങ്കച്ചന്‍ മത്തായി, രാജേഷ് കാശിനാഥന്‍.
ഏഴാം വാര്‍ഡ് ചുരുളി ബൈജു ശിവന്‍, സജി മത്തായി, റോബിന്‍ ജോസഫ്. എട്ടാംവാര്‍ഡ് ആല്‍പ്പാറ കുമാരി ചന്ദ്രന്‍, മോളി ജോണ്‍സണ്‍, വിജി സത്യന്‍, സാലി മാത്യു, സ്മിത ബിനോയി. ഒന്‍പതാം വാര്‍ഡ് മഴുവടി എത്സമ്മ സാംകുട്ടി, ലീലാമ്മ വര്‍ക്കി, വിജയമ്മ കുര്യാച്ചന്‍, ഷീബ ജയന്‍, പത്താം വാര്‍ഡ് തള്ളക്കാനം കുഞ്ഞമ്മ തോമസ്, പുഷ്പമ്മ, സുധ ശശി. പതിനൊന്നാം വാര്‍ഡ് പുന്നയാര്‍ ലസി മാത്യു, ഷീജ വര്‍ഗീസ്, സിതാര ജയന്‍, സിന്ധു സുനില്‍ കുമാര്‍, പന്ത്രണ്ടാം വാര്‍ഡ് കഞ്ഞിക്കുഴി ബിന്ദു അഭയന്‍, ലിസി മാത്യു, ഷീല പ്രസാദ്, പതിമൂന്നാം വാര്‍ഡ് പഴയരിക്കണ്ടം കെ.കെ അജിത് കുമാര്‍, ജോസ് പൗലോസ്, സനല്‍ രാമന്‍കുട്ടി, പതിനാലാം വാര്‍ഡ് വാകച്ചുവട് പി.ജി അജേഷ്, പി ടി ജയകുമാര്‍, പ്രദീപ് മധു, പതിനഞ്ചാം വാര്‍ഡ് മക്കുവള്ളി ബേസില്‍ ജോണ്‍, എം ജി രാജേന്ദ്രന്‍, സജീവന്‍ നാരായണന്‍. പതിനാറാം വാര്‍ഡ് വെണ്‍മണി ജോഷ്വ ദേവസ്യ, സന്തോഷ് സി.വി, റോബിന്‍ ജെയിംസ്.
പതിനേഴാം വാര്‍ഡ് വരിക്കമുത്തന്‍, ജിന്‍സ് മാത്യു, മനോജ് സോമന്‍, സന്തേഷ് കുമാര്‍, പതിനെട്ടാം വാര്‍ഡ് പൊന്നെടുത്താന്‍ ബിന്ദു സിജു, രാജേശ്വരി രാജന്‍, സില്‍ബി രമണന്‍, എന്നിവരാണ് ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it