ഓസീസിനെ തകര്‍ത്ത്  ഇന്ത്യക്ക് ട്വന്റി പരമ്പര

മെല്‍ബണ്‍: ഏകദിന പരമ്പരയില്‍ ആസ്‌ത്രേലിയയോടേറ്റ കനത്ത തോല്‍വിക്കു ട്വന്റി പരമ്പരയില്‍ ടീം ഇന്ത്യ കണക്കുതീര്‍ ത്തു. ഇന്നലെ നടന്ന രണ്ടാം ട്വന്റിയില്‍ ഓസീസിനെ 27 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശര്‍മയുടെയും (60) വിരാട് കോഹ്‌ലിയുടെയും (59*) വെടിക്കെട്ട് ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
മറുപടിയില്‍ ഓസീസ് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അവസാന 10 ഓവറില്‍ നിര്‍ണായക വിക്കറ്റുകള്‍ പിഴുത് ഇന്ത്യ മല്‍സരം വരുതിയിലാക്കി. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 157 റണ്‍സ് നേടാനേ കംഗാരുക്കള്‍ക്കായുള്ളൂ. 74 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രോഹിതാണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മല്‍സരം നാളെ സിഡ്‌നിയില്‍ നടക്കും.
Next Story

RELATED STORIES

Share it