kasaragod local

ഓടിനടന്ന് ജില്ലയില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണം

കാസര്‍കോട്: വൈകി എത്തിയ ട്രെയിനില്‍ വന്ന വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഓടിക്കിതച്ച് ജില്ലയില്‍ പ്രചാരണം നടത്തി. രാവിലെ 10.10ഓടെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷില്‍ ട്രെയിന്‍ ഇറങ്ങിയ മന്ത്രിയെ സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, ഖജാഞ്ചി എ അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലെത്തി നേതാക്കളുമായി തിരഞ്ഞെടുപ്പ് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പത്തരക്ക് പ്രസ്‌ക്ലബ്ബിന്റെ ജനസഭയില്‍ സംബന്ധിച്ചു. ചോദ്യങ്ങളില്‍ നിന്ന് സമര്‍ത്ഥമായി ഒഴിഞ്ഞുമാറുകയും ലീഗിനെതിരെയുള്ള ചില ആരോപണങ്ങള്‍ക്ക് മറുപടിയും പറഞ്ഞാണ് അദ്ദേഹം പ്രസ്‌ക്ലബ്ബില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് അടുത്ത പൊതുയോഗ സ്ഥലമായ മഞ്ചേശ്വരം മണ്ഡലത്തിലെ ബന്തിയോട്ടും കാസര്‍കോട് മണ്ഡലത്തിലെ മുള്ളേരിയയിലും യുഡിഎഫ് യോഗങ്ങളില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഉദുമ മണ്ഡലത്തിലെ പാലക്കുന്നിലെത്തി. ഇവിടെ നടന്ന പൊതുയോഗത്തില്‍സംസാരിച്ചു. കേരളത്തില്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തുടര്‍ ഭരണത്തിന്റെ സൂചനലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദലിതരെയും മുസ്‌ലിംകളെയും ചുട്ടുകൊല്ലുന്ന ഫാഷിസ്റ്റ് ദുര്‍ഭൂതത്തേയാണ് മോദി തുറന്നുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും പടന്നയിലും യുഡിഎഫ് യോഗങ്ങളില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it