ഒബാമയുടെ ഹിരോഷിമാ സന്ദര്‍ശനം: കൊറിയയിലെ ദുരന്തബാധിതര്‍ പ്രതിഷേധിച്ചു
BY Sumeera SMR26 May 2016 7:34 PM GMT
Sumeera SMR26 May 2016 7:34 PM GMT
സോള്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിനെതിരേ അണുബോംബാക്രമണ ഇരകളായ കൊറിയക്കാരുടെ പ്രതിഷേധം. ഹിരോഷിമ നാഗസാക്കി ആക്രമണങ്ങളെ അതിജീവിച്ചവരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പിന്തലമുറക്കാരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
1945 ആഗസ്തില്‍ ജാപനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ അണുബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 70,000ത്തോളം കൊറിയക്കാരും ഉള്‍പ്പെടുന്നു. ജാപനീസ് കോളനിയായിരുന്ന കൊറിയയില്‍ നിന്ന് ബാലവേലയ്ക്കായി കൊണ്ടുപോയ കുട്ടികളടക്കമുള്ളവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നതായി അസോസിയേഷന് ഓഫ് കൊറിയന്‍ ആറ്റോമിക് ബോംബ് വിക്റ്റിംസ് അറിയിച്ചു. കൊറിയയിലെ അണുബോംബ് ദുരന്തബാധിതരോട് മാപ്പുപറയുകയെന്ന പ്ലക്കാഡുയര്‍ത്തിയായിരുന്നു ദക്ഷിണകൊറിയന്‍ തലസ്ഥാനം സോളില്‍ നടന്ന പ്രതിഷേധത്തില്‍ ദുരന്തബാധിതരെത്തിയത്. യുഎസ് മാത്രമല്ല ജപ്പാനും തങ്ങളോടു മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജപ്പാന്റെ ചൂഷണത്തിനും യുഎസിന്റെ ആക്രമണത്തിനും രണ്ടാംലോക യുദ്ധകാലത്ത് തങ്ങള്‍ ഇരയായതായും അവര്‍ പറഞ്ഞു.
ഇന്നത്തെ സന്ദര്‍ശനത്തോടെ ഒബാമ ഹിരോഷിമയിലെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാവും. ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം ആശങ്കയുയര്‍ത്തുന്നതാണെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. യുദ്ധകാലത്തെ യുഎസ് അതിക്രമങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ തേച്ചുമായ്ക്കുന്നതിനാണു സന്ദര്‍ശനമെന്നാണ് ചൈന അഭിപ്രായപ്പെട്ടത്.
1945 ആഗസ്തില്‍ ജാപനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും യുഎസ് നടത്തിയ അണുബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 70,000ത്തോളം കൊറിയക്കാരും ഉള്‍പ്പെടുന്നു. ജാപനീസ് കോളനിയായിരുന്ന കൊറിയയില്‍ നിന്ന് ബാലവേലയ്ക്കായി കൊണ്ടുപോയ കുട്ടികളടക്കമുള്ളവര്‍ അന്ന് കൊല്ലപ്പെട്ടിരുന്നതായി അസോസിയേഷന് ഓഫ് കൊറിയന്‍ ആറ്റോമിക് ബോംബ് വിക്റ്റിംസ് അറിയിച്ചു. കൊറിയയിലെ അണുബോംബ് ദുരന്തബാധിതരോട് മാപ്പുപറയുകയെന്ന പ്ലക്കാഡുയര്‍ത്തിയായിരുന്നു ദക്ഷിണകൊറിയന്‍ തലസ്ഥാനം സോളില്‍ നടന്ന പ്രതിഷേധത്തില്‍ ദുരന്തബാധിതരെത്തിയത്. യുഎസ് മാത്രമല്ല ജപ്പാനും തങ്ങളോടു മാപ്പുപറയണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജപ്പാന്റെ ചൂഷണത്തിനും യുഎസിന്റെ ആക്രമണത്തിനും രണ്ടാംലോക യുദ്ധകാലത്ത് തങ്ങള്‍ ഇരയായതായും അവര്‍ പറഞ്ഞു.
ഇന്നത്തെ സന്ദര്‍ശനത്തോടെ ഒബാമ ഹിരോഷിമയിലെത്തുന്ന ആദ്യ യുഎസ് പ്രസിഡന്റാവും. ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനം ആശങ്കയുയര്‍ത്തുന്നതാണെന്ന് ചൈന അഭിപ്രായപ്പെട്ടിരുന്നു. യുദ്ധകാലത്തെ യുഎസ് അതിക്രമങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ തേച്ചുമായ്ക്കുന്നതിനാണു സന്ദര്‍ശനമെന്നാണ് ചൈന അഭിപ്രായപ്പെട്ടത്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT