ഒന്നാം ഏകദിനം: ന്യൂസിലന്‍ഡിന് ഉജ്ജ്വല ജയം
BY Sumeera SMR4 Feb 2016 4:31 AM GMT
Sumeera SMR4 Feb 2016 4:31 AM GMT
ഓക്ലന്‍ഡ്: ആസ്ത്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ബാറ്റ്സ്മാന്മാര്ക്കു പിറകെ ബൗളര്‍മാരും മിന്നിയപ്പോള്‍ ഓസീസിനെതിരേ 159 റണ്‍സിന്റെ ഉജ്ജ്വല ജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്.
ഓസീസിനെതിരേ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും കിവീസിന് സാധിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 307 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 76 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉള്‍പ്പെടെ 90 റണ്‍സെടുത്ത ഓപണര്‍ മാര്ട്ടിന് ഗുപ്റ്റിലാണ് ആതിഥേയരുടെ ടോപ്സ്കോറര്‍.
ഹെന്റ്റി നികോള്‍സ് (61), ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം (44), മിച്ചെല്‍ സാന്റ്നര്‍ (35*) എന്നിവരും ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ തിളങ്ങി.
മറുപടിയില്‍ കിവീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഓസീസിന്റെ പോരാട്ടം 24.2 ഓവറില്‍ 148 റണ്‍സിന് അവസാനിക്കുകയായിരുന്നു.
37 റണ്‍സെടുത്ത മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ്സ്കോറര്‍.
ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റ്റിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. സാന്റ്നറിന് രണ്ടും ആദം മില്‍നെ, കോറി ആന്ഡേഴ്സന് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ഗുപ്റ്റിലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം ശനിയാഴ്ച വെല്ലിങ്ടണില്‍ അരങ്ങേറും.
ഓസീസിനെതിരേ ഏകദിനത്തില്‍ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും കിവീസിന് സാധിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 307 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 76 പന്തില്‍ എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും ഉള്‍പ്പെടെ 90 റണ്‍സെടുത്ത ഓപണര്‍ മാര്ട്ടിന് ഗുപ്റ്റിലാണ് ആതിഥേയരുടെ ടോപ്സ്കോറര്‍.
ഹെന്റ്റി നികോള്‍സ് (61), ക്യാപ്റ്റന്‍ ബ്രെണ്ടന്‍ മക്കല്ലം (44), മിച്ചെല്‍ സാന്റ്നര്‍ (35*) എന്നിവരും ന്യൂസിലന്‍ഡ് ബാറ്റിങ് നിരയില്‍ തിളങ്ങി.
മറുപടിയില്‍ കിവീസ് ബൗളര്‍മാര്‍ക്കു മുന്നില്‍ ഓസീസിന് പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ ഓസീസിന്റെ പോരാട്ടം 24.2 ഓവറില്‍ 148 റണ്‍സിന് അവസാനിക്കുകയായിരുന്നു.
37 റണ്‍സെടുത്ത മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ്സ്കോറര്‍.
ന്യൂസിലന്‍ഡിനായി ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റ്റിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി. സാന്റ്നറിന് രണ്ടും ആദം മില്‍നെ, കോറി ആന്ഡേഴ്സന് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.
ഗുപ്റ്റിലാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം ഏകദിനം ശനിയാഴ്ച വെല്ലിങ്ടണില്‍ അരങ്ങേറും.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT