ഐസിയുവില്‍ ലൈംഗിക പീഡനം

ചണ്ഡീഗഡ്: ഹരിയാനയില്‍ പ്രസവശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തി(ഐസിയു)ല്‍ പ്രവേശിപ്പിച്ച 22 കാരി ലൈംഗിക പീഡനത്തിനിരയായി.
ജജ്ജര്‍ ജില്ലയിലെ ബഹദൂര്‍ഗഢിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടറുടെ വേഷം ധരിച്ചായിരുന്നു അക്രമി എത്തിയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. അക്രമിയെ ഉടന്‍ പിടികൂടാവുമെന്നാണ് പ്രതീക്ഷയെന്ന് ജജ്ജര്‍ എസിപി സുമിത് കുമാര്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമി ആശുപത്രിയില്‍ എത്തിയത്. ആശുപത്രി വരാന്തയിലൂടെയും പാര്‍ക്കിങ് മേഖലയിലൂടെയും ഇയാള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.
ഹുണ്ടായ് ഇലന്ത്ര കാറിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയതെന്നാണ് പോലിസിന്റെ നിഗമനം. സുരക്ഷാവീഴ്ച വരുത്തിയതിന് ആശുപത്രി അധികൃതര്‍ക്കും സുരക്ഷാജീവനക്കാര്‍ക്കുമെതിരേ നടപടി സ്വീകരിക്കുമെന്നും എസ് പി സുമിത് കുമാര്‍ പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ പോലിസിനു നിര്‍ദേശം നല്‍കിയതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. സംഭവത്തിനു ശേഷം സമീപത്തെ മറ്റൊരു ആശുപത്രിയിലും ഇയാള്‍ ലൈംഗിക പീഡനത്തിനു ശ്രമിച്ചതായും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it