ഐഎസ് ആക്രമണം: സിറിയയില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ സൈന്യത്തിന്റെ ശക്തികേന്ദ്രത്തില്‍ ഐഎസ് നടത്തിയ ബോംബാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു.
നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് റിപോര്‍ട്ട് പുറത്തുവിട്ടത്. ലതാകിയ പ്രവിശ്യയിലെ താര്‍തൂസ്, ജബ്‌ലെഹ് എന്നീ നഗരങ്ങളിലെ ആശുപത്രികളിലും ബസ്‌സ്റ്റേഷനുകളിലുമാണ് ആക്രമണങ്ങളുണ്ടായത്. ബോംബുധാരികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പുറമെ കാര്‍ബോംബ് സ്‌ഫോടനങ്ങളുമുണ്ടായി. ജബ്‌ലെഹില്‍ 73 പേരും താര്‍തൂസില്‍ 48 പേരും കൊല്ലപ്പെട്ടതായി നിരീക്ഷകസംഘടന റിപോര്‍ട്ട് ചെയ്തു.
താര്‍തൂസില്‍ മൂന്നു തവണയും ജബ്‌ലെഹില്‍ നാലു തവണയും സ്‌ഫോടനമുണ്ടായി. ലതാകിയ പ്രവിശ്യയില്‍ ആദ്യമായാണ് ഇത്രയും ശക്തമായ സ്‌ഫോടനമുണ്ടാവുന്നത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it