kozhikode local

ഏഴുലക്ഷം രൂപ പിടിച്ചെടുത്തു

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട് ഫഌയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ബാലുശ്ശേരി, വടകര നിയോജകമണ്ഡലങ്ങളില്‍ നിന്നായി രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 7,10,000 രൂപ പിടിച്ചെടുത്തു.
ബാലുശ്ശേരിയിലെ കണയങ്ങോട് നിന്ന് 3,50,000 രൂപ, വടകര ഓര്‍ക്കാട്ടേരിയിലെ രണ്ടുപേരില്‍ നിന്നായി 3,60,000 രൂപ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.
ഒരു ലക്ഷത്തില്‍ കൂടുതലുള്ള പണമിടപാടുകള്‍ ഇലക് ഷന്‍ എക്‌സ്‌പെന്റിച്ചര്‍ മോണിറ്ററിങ് സെല്ലില്‍ അറിയിക്കാത്ത ബാങ്ക് മേധാവികള്‍ എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു.
Next Story

RELATED STORIES

Share it