എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത് ബിജെപിക്ക് സഹിക്കില്ല: പന്ന്യന്‍
BY Sumeera SMR13 May 2016 5:03 AM GMT
Sumeera SMR13 May 2016 5:03 AM GMT
കണ്ണൂര്‍: എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത് ബിജിപിക്ക് സഹിക്കില്ലെന്നും അതു തടയാനാണ് പ്രധാനമന്ത്രി മൂന്നുതവണയും മറ്റുകേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്നതെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്. പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് അക്കൗണ്ട് തുറക്കാനല്ല നേതാക്കള്‍ കൊട്ടുംകുരവയുമായി വിമാനത്തില്‍ പറന്നു നടക്കുന്നത്. മറിച്ച് ഇടതുപക്ഷം ഭരണത്തിലെത്താതിരിക്കാനാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷം ജയിച്ച് അധികാരത്തിലെത്തുന്നത് ബിജെപിക്ക് സഹിക്കില്ല. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് പ്രശ്നമില്ല. കാരണം ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ മനസ്സാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ യുഡിഎഫ് ഭരണം സഹായകരമാകും. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും നേടാനാവില്ലെന്നും പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കി.———ഹെലികോപ്റ്ററും ബ്ലാക് ക്യാറ്റ്സിനെയും കണ്ട് വെള്ളാപ്പള്ളി നടേശന് മതിമറന്നിരിക്കുകയാണ്. അതുകൊണ്ടാണ് മറ്റുള്ളവരെ അധിഷേപക്കുന്ന തരത്തിലുള്ള പ്രസ്താവനകളിറക്കുന്നത്.
ഇല്ലാത്ത മാനത്തിന്റെ പേരില്‍ മാനനഷ്ടകേസ് കൊടുത്ത് വിഎസിനെ പോലുള്ള നേതാവിനെ വിരട്ടാന്‍ ഉമ്മന്‍ചാണ്ടി നോക്കേണ്ട. കേരളജനതയുടെ വായുഭഗവാനാണ് വി എസ് അച്യുതാനന്ദന്. അച്യുതാനന്ദനെതിരേ മാനനഷ്ട കേസ് കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് വായുഭഗവാന്റെ വാലുമാറ്റാന് ശ്രമിച്ച ഭീമസേനന്റെ അവസ്ഥയായിരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. സുമേഷ് മോറാഴ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാര്‍, സി പി ഷൈജന്‍ പങ്കെടുത്തു.—
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയെ നഖശിഖാന്തം എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷം ജയിച്ച് അധികാരത്തിലെത്തുന്നത് ബിജെപിക്ക് സഹിക്കില്ല. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അവര്‍ക്ക് പ്രശ്നമില്ല. കാരണം ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ മനസ്സാണ്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ യുഡിഎഫ് ഭരണം സഹായകരമാകും. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും നേടാനാവില്ലെന്നും പന്ന്യന്‍ രവീന്ദ്രന് വ്യക്തമാക്കി.———ഹെലികോപ്റ്ററും ബ്ലാക് ക്യാറ്റ്സിനെയും കണ്ട് വെള്ളാപ്പള്ളി നടേശന് മതിമറന്നിരിക്കുകയാണ്. അതുകൊണ്ടാണ് മറ്റുള്ളവരെ അധിഷേപക്കുന്ന തരത്തിലുള്ള പ്രസ്താവനകളിറക്കുന്നത്.
ഇല്ലാത്ത മാനത്തിന്റെ പേരില്‍ മാനനഷ്ടകേസ് കൊടുത്ത് വിഎസിനെ പോലുള്ള നേതാവിനെ വിരട്ടാന്‍ ഉമ്മന്‍ചാണ്ടി നോക്കേണ്ട. കേരളജനതയുടെ വായുഭഗവാനാണ് വി എസ് അച്യുതാനന്ദന്. അച്യുതാനന്ദനെതിരേ മാനനഷ്ട കേസ് കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് വായുഭഗവാന്റെ വാലുമാറ്റാന് ശ്രമിച്ച ഭീമസേനന്റെ അവസ്ഥയായിരിക്കുമെന്നും പന്ന്യന്‍ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ ടി ശശി അധ്യക്ഷത വഹിച്ചു. സുമേഷ് മോറാഴ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാര്‍, സി പി ഷൈജന്‍ പങ്കെടുത്തു.—
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT