kozhikode local

എല്ലാവരും ഭാരത് മാതാ കീജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണം: ബാബാ രാംദേവ്

കോഴിക്കോട്: എല്ലാവരും 'ഭാരത് മാതാ കി ജയ്' വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്നും ഭാരതീയതയെ ഉള്‍ക്കൊള്ളാനാവാത്ത തത്വശാസ്ത്രങ്ങളെ അംഗീകരിക്കാനാവില്ലെന്നും വിവാദ യോഗാഗുരു ബാബാ രാംദേവ്. കോഴിക്കോട് കടപ്പുറത്തു നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാത്ത ഒരു തത്വശാസ്ത്രത്തെയും മതമായി അംഗീകരിക്കാന്‍ സാധിക്കുകയില്ല. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ അവസാനിപ്പിക്കണം. രാജ്യം ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഭ്രാന്താണെന്നും രാംദേവ് പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി മുഖ്യപ്രഭാഷണം നടത്തി.
പാലക്കാട് മുതല്‍ കാസ ര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി രണ്ടു ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും 20000 ത്തില്‍ ചുവടെ മാത്രമെ പങ്കെടുത്തുള്ളു. ബാബാ രാംദേവിന്റെ ഉദ്ഘടാന പ്രസംഗത്തിനു മുമ്പ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിരത്തിയ കസേരകള്‍ ഒഴിഞ്ഞുകിടന്നു. പുറത്ത് നോക്കിനിന്നവരെ സദസ്സിലിരുത്താന്‍ സംഘാടകര്‍ തുടക്കത്തില്‍ വിയര്‍ക്കുന്നത് കാണാമായിരുന്നു. ഹിന്ദു സമൂഹം നിശ്ശബ്ദ ഭൂരിപക്ഷ സമൂഹമായിരുന്നാല്‍ കുരുക്ഷേത്രയുദ്ധം അത്യാവശ്യമായി വരുമെന്നു കെ പി ശശികല പറഞ്ഞു. കനയ്യ കുമാറിനെ പോലുള്ളവരുടെ രോഗത്തെ ചികില്‍സിക്കാനാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ശശികല പറഞ്ഞു.
Next Story

RELATED STORIES

Share it