എന്‍ജിനീയറുടെ കൊലപാതകം: രണ്ടു പേര്‍ അറസ്റ്റില്‍

ഹാജിപൂര്‍: ബിഹാറില്‍ എന്‍ജിനീയര്‍ അങ്കിത്കുമാര്‍ ഝായെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. പ്രഭാത്കുമാര്‍, രാംജി പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പോലിസ് അറിയിച്ചു.
പ്രഭാത് കുമാറിനെ ജാര്‍ഖണ്ഡിലെ ദുംഖയില്‍ നിന്നും രാംജി പട്ടേലിനെ ബിഹാറിലെ വൈശാലി ജില്ലയില്‍നിന്നുമാണ് പിടികൂടിയതെന്ന് പോലിസ് സൂപ്രണ്ട് രാകേഷ്‌കുമാര്‍ അറിയിച്ചു. പിടിയിലായ രണ്ടുപേരും കൊല്ലപ്പെട്ട എന്‍ജിനീയറുമായി അടുത്തബന്ധം പുലര്‍ത്തിയവരായിരുന്നു. ഇവരുമായി അങ്കിത്കുമാറിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായും പോലിസ് അറിയിച്ചു.
റിലയന്‍സ് ഐടി വിഭാഗത്തിലെ എന്‍ജിനീയറായ അങ്കിത്കുമാറിന്റെ മൃതദേഹം ഭാരതി ഗ്രാമത്തിലെ പോലിസ് ഔട്ട്‌പോസ്റ്റിനു സമീപം ഡിസംബര്‍ 29നാണ് കണ്ടെത്തിയത്. ധര്‍ഭംഗ ജില്ലയില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു വൈശാലിയിലെ കൊലപാതകം നടന്നത്.
Next Story

RELATED STORIES

Share it