എന്നും മേള ആയിരുന്നെങ്കില്‍'

നാലു ദിവസം കച്ചവടം പൊടി പൊടിച്ച ശേഷം ആളും ആരവവവും ഒഴിയുന്നതില്‍ ഏറ്റ വും കൂടുതല്‍ സങ്കടമുള്ളവരാണ് സ്‌റ്റേഡിയം പരിസരത്തെ വ്യാപാരികള്‍. മേളയുടെ അവസാന ദിനം മാധ്യമ പ്രവര്‍ത്തകരോട് ഇവര്‍ പങ്ക് വച്ചതും ചാകര നഷ്ടമാവുന്നതിന്റെ ആശങ്കകളായിരുന്നു.
എന്നും ഇവിടെ എന്തെങ്കിലും മേളയുണ്ടെങ്കില്‍ ഞങ്ങള്‍ക്കും ജീവിച്ചു പോവാമായിരുന്നുവെന്നാണ് സ്‌റ്റേഡിയത്തിനോട് ചേര്‍ന്നുള്ള ബേക്കറിയുടമയുടെ അഭിപ്രായം. മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ നിന്നും ഒന്നര കിലോമീറ്ററോളം മാറി തിരക്കുകള്‍ കുറഞ്ഞ സ്ഥലമായതിനാ ല്‍ കച്ചവടം വേണ്ടത്രയില്ല. എന്നാല്‍ സിന്തറ്റിക് ട്രാക്ക് വന്നതോടെ കഴിഞ്ഞ മാസം നാല് പ്രധാന മേളകള്‍ വന്നതിനാല്‍ കച്ചവടവും ഉഷാറായി.
Next Story

RELATED STORIES

Share it