എടക്കരയില്‍ കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി.ജെ.പിയിലേക്ക്
BY swapna en9 Oct 2015 9:19 AM GMT
swapna en9 Oct 2015 9:19 AM GMT
എടക്കര: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി എടക്കര മണ്ഡലം കോണ്‍ഗ്രസ്സില്‍ വന്‍ പൊട്ടിത്തെറി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബി.ജെ.പിയിലേക്ക് ചേക്കേറി. പഞ്ചായത്ത് അംഗവും സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാനുമായ പി ടി ജോണ്‍ എന്ന തങ്കച്ചനാണ് സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. എടക്കര പഞ്ചായത്തിലെ തെയ്യത്തുംപാടം വാര്‍ഡില്‍ നിന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ചയാളാണ് തങ്കച്ചന്. വട്ടി പലിശ ഇടപാട് നടത്തുന്നവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിട്ടതെന്ന് ജോണ്‍ പറഞ്ഞു.
വട്ടി പലിശ ഇടപാട് നടത്തുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് താനും, പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി വി വി പ്രകാശിന് മുന്‍പ് കത്ത് നല്‍കിയിരുന്നതായും എന്നാല്‍, നേതൃത്വം കത്ത് അവഗണിച്ചതായും ജോണ്‍ പറഞ്ഞു. അഴിമതിയില്‍ പങ്കുള്ള നേതാക്കളാണ് വട്ടിപ്പലിശക്കാരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി മല്‍സരിപ്പിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.
വട്ടി പലിശ ഇടപാട് നടത്തുന്ന പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് താനും, പഞ്ചായത്ത് ഭരണ സമിതിയിലെ ചില അംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കെ.പി.സി.സി. സെക്രട്ടറി വി വി പ്രകാശിന് മുന്‍പ് കത്ത് നല്‍കിയിരുന്നതായും എന്നാല്‍, നേതൃത്വം കത്ത് അവഗണിച്ചതായും ജോണ്‍ പറഞ്ഞു. അഴിമതിയില്‍ പങ്കുള്ള നേതാക്കളാണ് വട്ടിപ്പലിശക്കാരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി മല്‍സരിപ്പിക്കുന്നതെന്നും ജോണ്‍ പറഞ്ഞു.
Next Story
RELATED STORIES
യുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMT