എകെ ശശീന്ദ്രനും മാത്യു ടി തോമസും മന്ത്രിമാരാകും
BY sdq Kappan24 May 2016 1:26 PM GMT
X
sdq Kappan24 May 2016 1:26 PM GMT
[caption id="attachment_76756" align="alignnone" width="150"] എകെ ശശീന്ദ്രന്[/caption]
[caption id="attachment_84323" align="alignnone" width="150"] മാത്യു ടി തോമസ്[/caption]
പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ അധികാരം ഏല്ക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ എന്‍സിപി, ജനതാദള്‍ എസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. രണ്ടംഗങ്ങളുള്ള എന്‍സിപിയില്‍ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും ഏലത്തൂരില്‍ നിന്നുള്ള അംഗം എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനായി രംഗത്തെത്തിയതോടെ വിഷയം എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇടപെട്ട് ശശീന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ശശീന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കിട്ടെടുക്കാനാണ് തീരുമാനം. ആദ്യ പകുതിയില്‍ എകെ ശശീന്ദ്രന് മന്ത്രിയാവും.
ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ജനതാദള്‍ എസിലും മന്ത്രി സ്ഥാനാത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്ന് എംഎല്‍എമാരുള്ള ജെഡിഎസ്സിലെ മൂന്നു പേരും മന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചതോടെ ദേശീയ നേതൃത്വം ഇടപെട്ട് മുന്‍ മന്ത്രി മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തും.
[caption id="attachment_84323" align="alignnone" width="150"] മാത്യു ടി തോമസ്[/caption]
പിണറായി വിജയന്റെ നേതൃത്വത്തില്‍ നാളെ അധികാരം ഏല്ക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ എന്‍സിപി, ജനതാദള്‍ എസ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. രണ്ടംഗങ്ങളുള്ള എന്‍സിപിയില്‍ മന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരുന്നു. കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും ഏലത്തൂരില്‍ നിന്നുള്ള അംഗം എകെ ശശീന്ദ്രനും മന്ത്രിസ്ഥാനത്തിനായി രംഗത്തെത്തിയതോടെ വിഷയം എന്‍സിപി കേന്ദ്ര നേതൃത്വം ഇടപെടുകയായിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇടപെട്ട് ശശീന്ദ്രന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് ശശീന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇരുവരും രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം പങ്കിട്ടെടുക്കാനാണ് തീരുമാനം. ആദ്യ പകുതിയില്‍ എകെ ശശീന്ദ്രന് മന്ത്രിയാവും.
ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ജനതാദള്‍ എസിലും മന്ത്രി സ്ഥാനാത്തിന്റെ കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്ന് എംഎല്‍എമാരുള്ള ജെഡിഎസ്സിലെ മൂന്നു പേരും മന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചതോടെ ദേശീയ നേതൃത്വം ഇടപെട്ട് മുന്‍ മന്ത്രി മാത്യു ടി തോമസിനെ മന്ത്രിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തും.
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT