എഎസ്‌ഐക്കെതിരേ പരാതിയുമായി വീട്ടമ്മ

കോഴിക്കോട്: മെഡിക്കല്‍ കോളജ് എഎസ്‌ഐ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയാണെന്നും ആരോപിച്ച്, മരണപ്പെട്ട നടി പ്രിയങ്കയുടെ മാതാവ് പി കെ ജയലക്ഷ്മി മുഖ്യമന്ത്രിക്ക് പരാതി നല്‍കും.
വയനാട് സ്വദേശിനിയായ ജയലക്ഷ്മി കോഴിക്കോട് കോട്ടുളിയിലാണ് താമസിച്ചു വരുന്നത്. ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരേ സ്വത്ത് തര്‍ക്കത്തില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷണത്തിനായി മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷനിലേക്ക് അയച്ചു. സുരേഷ് എന്ന എഎസ്‌ഐ ആണ് കേസ് അന്വഷിച്ചു വന്നത്. കഴിഞ്ഞ മാസം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അതിന് പിറ്റേദിവസം മുതലാണ് എഎസ്‌ഐ ഇത്തരത്തില്‍ ഇടപെടാന്‍ തുടങ്ങിയതെന്നും ജയലക്ഷ്മി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാര്യയായി കൂടെ ജീവിക്കണം അല്ലെങ്കില്‍ കാമുകിയെങ്കിലും ആവണമെന്നും പറഞ്ഞാണ് എഎസ്‌ഐ ഭീഷണിപ്പെടുത്തിയത്. ഇളയമകനെ ദത്തെടുക്കണമെന്നും സ്വത്തുക്കള്‍ മുഴുവന്‍ ഇളയമകന്റെ പേരില്‍ എഴുതി വയ്ക്കണമെന്നും എഎസ്‌ഐ നിരന്തരം പറഞ്ഞുന്നും ജയലക്ഷ്മി ആരോപിച്ചു.
Next Story

RELATED STORIES

Share it