ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം
BY swapna en27 March 2016 9:11 AM GMT
X
swapna en27 March 2016 9:11 AM GMT
[related]
ഡെറാഡൂണ്‍: രാഷ്ട്രീയ പ്രതിസന്ധിയുണ്ടെന്ന് കാണിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ രാഷ്്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. നേരത്തെ ഒമ്പത് വിമത എംഎല്്എമാരെ അയോഗ്യരാക്കി മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിന് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ വീഡിയോയും ഇവര്‍ പുറത്തിറക്കിയിരുന്നു.
തിങ്കളാഴ്ച ഉത്തരാഖണ്ഡ് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴ വാഗ്ദാനം ചെയ്തതായി വിമത കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇതുസംബന്ധിച്ച ഒളികാമറാദൃശ്യങ്ങളടങ്ങിയ വീഡിയോ അവര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വൃത്തികെട്ട തന്ത്രങ്ങള്‍ മെനയുന്ന വിഭാഗം പടച്ചുണ്ടാക്കിയതാണ് വീഡിയോ എന്ന് പാര്‍ട്ടി ആരോപിച്ചു.
കോഴ വാഗ്ദാനം ചെയ്യുന്ന ഒളികാമറാദൃശ്യങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ റാവത്ത് സര്‍ക്കാരിനെ ഉടന്‍ പുറത്താക്കണമെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് വിമതര്‍ക്ക് നേതൃത്വംനല്കുന്ന ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയാണ് ഡല്‍ഹിയില്‍ ഒളികാമറാദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. റാവത്ത് ഒമ്പത് വിമത എംഎല്‍എമാരെ ആകര്‍ഷിക്കാന്‍ സ്വാധീനവും കോഴയും ഉപയോഗപ്പെടുത്തി എന്ന് വീഡിയോദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ബഹുഗുണ പറഞ്ഞു. ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ റാവത്ത് ഉടന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോ വ്യാജമാണെന്നു റാവത്ത് ഡെറാഡൂണില്‍ തിരക്കിട്ട് വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിമതര്‍, പണത്തിനുവേണ്ടി ബിജെപിയുമായി കൈകോര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം തന്ത്രങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഭീഷണിക്കും കോണ്‍ഗ്രസ്സിനെ കീഴ്പ്പെടുത്താനാവില്ലെന്നും എഐസിസി മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല വാര്‍ത്താക്കുറിപ്പി ല്‍ പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്നും സഭയില്‍ അതു തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റാവത്തിന് ഒരുനിമിഷംപോലും അധികാരത്തിലിരിക്കാന്‍ അവകാശമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗീയ പറഞ്ഞു. വിഷയത്തില്‍ ഇടപെടണമെന്നഭ്യര്‍ഥിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പാര്‍ട്ടി പ്രതിനിധിസംഘം കാണുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ റാവത്ത്, നിയമസഭാ സ്പീക്കര്‍ ഗോവിന്ദ് സിങ് കുഞ്ച്വാലിനെ സന്ദര്‍ശിച്ച് വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനു മുമ്പ് പുറത്താക്കണമെന്നാണാവശ്യം.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT