ഉഗാണ്ടയില്‍ സംഘര്‍ഷം
BY Sumeera SMR16 Feb 2016 8:38 PM GMT
Sumeera SMR16 Feb 2016 8:38 PM GMT
കംപാല: പൊതു തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഉഗാണ്ടന്‍ തലസ്ഥാനമായ കംപാലയില്‍ പോലിസും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കംപാലയില്‍ ആയിരങ്ങള്‍ അണിനിരന്ന റാലിക്കു പിന്നാലെ പ്രധാന പ്രതിപക്ഷമായ ഫോറം ഫോര്‍ ഡമോക്രാറ്റിക് ചേഞ്ച് (എഫ്ഡിസി) നേതാവ് കിസ്സ ബിസിഗ്യയെ പോലിസ് അറസ്റ്റ് ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രതിപക്ഷ പ്രവര്‍ത്തകര്‍ പോലിസിനു നേരെ കല്ലെറിയുകയും തലസ്ഥാനത്തെ വാന്ഡിഗിയാ മേഖലയില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അനുമതിയില്ലാത്ത വഴിയിലൂടെ റാലി നടത്തിയതിലൂടെ ഗതാഗത തടസ്സം സൃഷ്ടിച്ചെന്നാരോപിച്ചാണ് ബിസിഗ്യയെ അറസ്റ്റ് ചെയ്തത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT