kasaragod local

ഇ ചന്ദ്രശേഖരനും എല്‍ഡിഎഫ് നേതാക്കള്‍ക്കുമെതിരേ ആര്‍എസ്എസ് അക്രമം

കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും എ ല്‍ഡിഎഫ് നേതാക്കളെയും മാവുങ്കാലില്‍ വച്ച് ഒരു സംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് നിര്‍ത്തി അക്രമിച്ചു. മണ്ഡലത്തിലെ വോട്ടര്‍മാരോട നന്ദിപറയാന്‍ പര്യടനം നടത്തിയ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും സിപിഎം മുതിര്‍ന്ന നേതാവുമായ എ കെ നാരായണന്‍, സിപിഐ നേതാവ് കെ വി കൃഷ്ണന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി കെ രവി, നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ചായ്യോത്തെ ഹക്കീം എന്നിവരെ മാവുങ്കാലില്‍ വച്ചാണ് അക്രമിച്ചത്.
ചന്ദ്രശേഖരനെ കയ്യൊടിഞ്ഞ നിലയില്‍ കാഞ്ഞങ്ങാട് സ്വകാര്യ—ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാലോടെയാണ് എംഎല്‍എയും നേതാക്കളും സഞ്ചരിച്ച വാഹനം തടഞ്ഞ് അക്രമിച്ചത്. പുതിയകോട്ട, കോട്ടച്ചേരി, കാറ്റാടി, മടിയന്‍, രാമഗിരി, വെള്ളിക്കോത്ത് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം മാവുങ്കാല്‍ വഴി ഇരിയ അട്ടേങ്ങാനം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം മൂലക്കണ്ടത്തിനും മാവുങ്കാലിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് സായുധരായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തിയത്. ജീപ്പ് ഡ്രൈവര്‍ ചായ്യോം സ്വദേശി ഹക്കീമി(35)നെ വലിച്ച് പുറത്തിട്ട് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തയത്. പിന്നീട് എംഎല്‍എയെ വാഹനത്തില്‍ നിന്ന് ബലമായി പിടിച്ചിറക്കി അക്രമിക്കുകയായിരുന്നുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
Next Story

RELATED STORIES

Share it