ഇസ്രായേല്‍ റസ്റ്റോറന്റില്‍ വെടിവയ്പ്; രണ്ടു മരണം

തെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ തെല്‍അവീവിലെ ബാറില്‍ ആയുധധാരി യന്ത്രത്തോക്ക് ഉപയോഗിച്ചു നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. നഗരം വളഞ്ഞ സുരക്ഷാ സൈന്യം അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.
നഗരമധ്യത്തിലെ ദിസന്‍ഗോഫ് തെരുവിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നിലെ പ്രേരണയെന്തെന്നു വ്യക്തമല്ലെന്നു പോലിസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് പറഞ്ഞു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ വിരുദ്ധ യൂനിറ്റും രഹസ്യവിഭാഗവും നഗരത്തിലെ വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിവരുകയാണെന്നും വ്യക്തമായ ആക്രമണ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും റോസന്‍ഫെല്‍ഡ് പറഞ്ഞു. തീവ്രദേശീയതയാല്‍ പ്രേരിതമായ തീവ്രവാദി ആക്രമണമാണ് അരങ്ങേറിയതെന്നു സിറ്റി മേയര്‍ റോണ്‍ ഹുല്‍ദായി പറഞ്ഞു. അടുത്തിടെയുണ്ടായ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ ഫലസ്തീനികളും ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it