ഇറാഖില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം; 12 മരണം

ബഗ്ദാദ്: ഇറാഖില്‍ സുരക്ഷാ സൈനികരെ ലക്ഷ്യമിട്ട് നടന്ന ഇരട്ട കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രണ്ടിടങ്ങളിലായാണു സ്‌ഫോടനമെന്ന് അധികൃതര്‍ അറിയിച്ചു. ഐഎസ് അനുകൂലികളാണ് ആക്രമണത്തിനു പിന്നിലെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹുസയ്‌നിയ ജില്ലയിലെ സൈനികകാവല്‍പ്പുരയിലുണ്ടായ ആക്രമണത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും 28 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അറബ് അല്‍ ജാബൂരിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഐഎസ് നിയന്ത്രണത്തിലായിരുന്ന റമാദി, ഹിത് ഉള്‍പ്പെടുന്ന സ്ഥലങ്ങള്‍ കഴിഞ്ഞവര്‍ഷം ഇറാഖി സൈന്യം തിരിച്ചുപിടിച്ചിരുന്നു. സര്‍ക്കാര്‍ സൈന്യത്തിനെതിരേ നിരവധി ആക്രമണങ്ങളാണു അടുത്തിടെ രാജ്യത്തുണ്ടായത്.
Next Story

RELATED STORIES

Share it