ഇരുമുന്നണികളിലും സീറ്റ് തര്‍ക്കം തുടരുന്നു
BY Sumeera SMR10 March 2016 5:55 AM GMT
Sumeera SMR10 March 2016 5:55 AM GMT
പെരുമ്പാവൂര്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഇരുമുന്നണികളിലും സീറ്റ് തര്‍ക്കം തുടരുന്നു. ജില്ലയിലെ വൈപ്പിന്‍, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം ധരാണയാവാത്തത്.
വൈപ്പിന്‍ ഐ ഗ്രൂപ്പിന് നല്കിയാല് പെരുമ്പാവൂര്‍ മണ്ഡലം എ ഗ്രൂപ്പിന് നല്‍കാനാണ് ധാരണ. ഇതിനാല്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ഗ്രൂപ്പുകളും പിടിമുറുക്കിയിരിക്കുകയാണ്. വൈപ്പിന്‍ മണ്ഡലം ഐ ഗ്രൂപ്പിനാണെങ്കില്‍ പെരുമ്പാവൂരില്‍ അഡ്വ. ജയ്സണ്‍ ജോസഫിനായിരിക്കും മൂന്‍തൂക്കം. എന്നാല്‍ എ ഗ്രൂപ്പിലെ ടി എം സക്കീര്‍ ഹുസൈന്റേയും കെ പി ധനപാലന്റേയും പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
വൈപ്പിന്‍ മണ്ഡലം എ ഗ്രൂപ്പ് കൈയടക്കുകയാണെങ്കില് ഐ ഗ്രൂപ്പിലെ വി ജെ പൗലോസ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാനും സാധ്യതയുണ്ട്. എന്നാല്‍ ഗ്രൂപ്പിലെ മാത്യു കുഴല്നാടന് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരുടേയും പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ മണ്ഡലം ഐഎന്റ്റിയുസിക്ക് വേണമെന്നാവശ്യപ്പെട്ട് മുറവിളിയുയരുന്നത് ഗ്രൂപ്പിനതീതമായ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയേക്കുമെന്നും പറയുന്നു.
ഇതേസമയം മൂന്ന് തവണകളായിനിന്ന എല്‍ഡിഎഫിലെ സാജു പോളിന്റേയും സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍ സി മോഹനന്റേയും പേരുകളാണ് ഇടതുപക്ഷത്തിന്റെ ലിസ്റ്റിലുള്ളത്.
സാമുദായിക അടിസ്ഥാനത്തില്‍ സാജു പോളിന് നല്‍കണമെന്ന് ഒരു വിഭാഗവും വിജയസാധ്യത മുന്നില്‍ കണ്ട് സീറ്റ് എന്‍ സി മോഹനന് നല്‍കണമന്നും മറുവിഭാഗവും വാദിക്കുകയാണ്. 13ന് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനത്തിലാവും. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലാണ്.
വൈപ്പിന്‍ ഐ ഗ്രൂപ്പിന് നല്കിയാല് പെരുമ്പാവൂര്‍ മണ്ഡലം എ ഗ്രൂപ്പിന് നല്‍കാനാണ് ധാരണ. ഇതിനാല്‍ ഇരുമണ്ഡലങ്ങളിലും രണ്ട് ഗ്രൂപ്പുകളും പിടിമുറുക്കിയിരിക്കുകയാണ്. വൈപ്പിന്‍ മണ്ഡലം ഐ ഗ്രൂപ്പിനാണെങ്കില്‍ പെരുമ്പാവൂരില്‍ അഡ്വ. ജയ്സണ്‍ ജോസഫിനായിരിക്കും മൂന്‍തൂക്കം. എന്നാല്‍ എ ഗ്രൂപ്പിലെ ടി എം സക്കീര്‍ ഹുസൈന്റേയും കെ പി ധനപാലന്റേയും പേരുകള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.
വൈപ്പിന്‍ മണ്ഡലം എ ഗ്രൂപ്പ് കൈയടക്കുകയാണെങ്കില് ഐ ഗ്രൂപ്പിലെ വി ജെ പൗലോസ് പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവാനും സാധ്യതയുണ്ട്. എന്നാല്‍ ഗ്രൂപ്പിലെ മാത്യു കുഴല്നാടന് എല്‍ദോസ് കുന്നപ്പിള്ളി എന്നിവരുടേയും പേരുകളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂര്‍ മണ്ഡലം ഐഎന്റ്റിയുസിക്ക് വേണമെന്നാവശ്യപ്പെട്ട് മുറവിളിയുയരുന്നത് ഗ്രൂപ്പിനതീതമായ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയേക്കുമെന്നും പറയുന്നു.
ഇതേസമയം മൂന്ന് തവണകളായിനിന്ന എല്‍ഡിഎഫിലെ സാജു പോളിന്റേയും സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്‍ സി മോഹനന്റേയും പേരുകളാണ് ഇടതുപക്ഷത്തിന്റെ ലിസ്റ്റിലുള്ളത്.
സാമുദായിക അടിസ്ഥാനത്തില്‍ സാജു പോളിന് നല്‍കണമെന്ന് ഒരു വിഭാഗവും വിജയസാധ്യത മുന്നില്‍ കണ്ട് സീറ്റ് എന്‍ സി മോഹനന് നല്‍കണമന്നും മറുവിഭാഗവും വാദിക്കുകയാണ്. 13ന് സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനത്തിലാവും. എന്നാല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം അവസാനഘട്ടത്തിലാണ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT