Flash News

ഇന്റര്‍ സിറ്റിയില്‍ വ്യാജ ടിക്കറ്റ് പരിശോധകന്‍ പിടിയിലായി

കോഴിക്കോട് : ട്രെയിനില്‍ ടിക്കറ്റ് പരിശോധകനായി അഭിനയിച്ചുവെന്നാരോപിച്ച്് ഒരു യുവാവിനെ റെയില്‍വേ പോലിസ് പിടികൂടി. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി വിപി നിയാസ് ആണ് പിടിയിലായതെന്ന് പാലക്കാട് ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ അറിയിച്ചു.നമ്പര്‍ 22609 മംഗലാപുരം-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
ട്രെയിനില്‍ വച്ച് ടിക്കറ്റ് പരിശോധകനായി ചമഞ്ഞ ഇയാളെക്കുറിച്ച് സംശയം തോന്നിയ യാത്രക്കാരാണ് വിവരം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു. ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ തിരിച്ചറിയല്‍ കാര്‍ഡോ യൂണിഫോമോ ഉണ്ടായിരുന്നില്ല.
ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ടിക്കറ്റ് പരിശോധനയില്‍ നിന്ന് 5.16 കോടി രൂപയാണ് പാലക്കാട് ഡിവിഷന്‍ പിരിച്ചെടുത്തത്. ഇത്തരത്തില്‍ ഊര്‍ജിതമായ പരിശോധനകള്‍ക്കിടെയാണ് സംശയകരമായ സാഹചര്യത്തില്‍ യുവാവ് പിടിയിലാകുന്നത്.
Next Story

RELATED STORIES

Share it