ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍
BY swapna en25 Oct 2015 9:36 AM GMT
swapna en25 Oct 2015 9:36 AM GMT
മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയിലെ അവസാനഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 19 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്.
ക്വിന്റണ്‍ ഡി കോക്ക്(81), ഫാഫ് ഡി പ്ലസിസ്(29) എന്നിവരാണ് ക്രീസിലുള്ളത്. അംലയുടെ(23) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ (2-2) ഇന്നത്തേത് കിരീട പോരാട്ടമായി മാറിയിരിക്കുകയാണ്.
കാണ്‍പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് റണ്‍സിന് ജയിച്ചുകയറിയപ്പോള്‍ ഇന്‍ഡോറില്‍ അരങ്ങേറിയ രണ്ടാമങ്കത്തില്‍ ആതിഥേയര്‍ 22 റണ്‍സിന് വെന്നികൊടി നാട്ടി. രാജ്കോട്ടില്‍ നടന്ന മൂന്നാമങ്കത്തില്‍ സന്ദര്‍ശകര്‍ 18 റണ്‍സിന് ജയിച്ചു വീണ്ടും മുന്നിലെത്തി. എന്നാല്‍, ചെന്നൈയില്‍ നടന്ന നിര്‍ണായക നാലാം ഏകദിനത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ 22ന് ഒപ്പമെത്തുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമാണ് അവസാനമായി വംഖഡെയില്‍ നടന്ന അന്താരാഷ്ട്ര മല്‍സരം. സചിന്റെ ചരിത്ര വിടവാങ്ങലിനു ശേഷം വീണ്ടുമൊരു കിരീടപോരാട്ടം വാംഖഡെയില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി ആരാധകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
ക്വിന്റണ്‍ ഡി കോക്ക്(81), ഫാഫ് ഡി പ്ലസിസ്(29) എന്നിവരാണ് ക്രീസിലുള്ളത്. അംലയുടെ(23) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായതിനാല്‍ (2-2) ഇന്നത്തേത് കിരീട പോരാട്ടമായി മാറിയിരിക്കുകയാണ്.
കാണ്‍പൂരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക അഞ്ച് റണ്‍സിന് ജയിച്ചുകയറിയപ്പോള്‍ ഇന്‍ഡോറില്‍ അരങ്ങേറിയ രണ്ടാമങ്കത്തില്‍ ആതിഥേയര്‍ 22 റണ്‍സിന് വെന്നികൊടി നാട്ടി. രാജ്കോട്ടില്‍ നടന്ന മൂന്നാമങ്കത്തില്‍ സന്ദര്‍ശകര്‍ 18 റണ്‍സിന് ജയിച്ചു വീണ്ടും മുന്നിലെത്തി. എന്നാല്‍, ചെന്നൈയില്‍ നടന്ന നിര്‍ണായക നാലാം ഏകദിനത്തില്‍ 35 റണ്‍സിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ പരമ്പരയില്‍ 22ന് ഒപ്പമെത്തുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സചിന് ടെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മല്‍സരമാണ് അവസാനമായി വംഖഡെയില്‍ നടന്ന അന്താരാഷ്ട്ര മല്‍സരം. സചിന്റെ ചരിത്ര വിടവാങ്ങലിനു ശേഷം വീണ്ടുമൊരു കിരീടപോരാട്ടം വാംഖഡെയില്‍ അരങ്ങേറുമ്പോള്‍ ഇന്ത്യന്‍ ടീമിനെ പ്രോല്‍സാഹിപ്പിക്കാനായി ആരാധകര്‍ ഒഴുകിയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
Next Story
RELATED STORIES
കാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMT