ഇടതുക്യാംപില്‍ ആവേശം വിതച്ച് വിഎസിന്റെ പര്യടനം

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രചാരണരംഗത്ത് സജീവമായതോടെ അണികളിലും ആവേശം. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും വിമര്‍ശിച്ചും പരിഹസിച്ചും കൈയടി നേടുകയാണ് വിഎസ്. പ്രചാരണ യോഗങ്ങളില്‍ എസ്എന്‍ഡിപി-ബിജെപി സഖ്യത്തിനെതിരേ ആഞ്ഞടിക്കുന്ന വിഎസ് സംഘപരിവാരത്തിന്റെ തീവ്ര നിലപാടുകളും വിഷയമാക്കുന്നുണ്ട്. തീപ്പൊരിപ്രസംഗമാണ് ഓരോ വേദിയിലും വിഎസ് നടത്തുന്നത്. പ്രചാരണയോഗങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ എല്‍ഡിഎഫ് നേതൃപാളയത്തിലെ വജ്രായുധവും വിഎസ് തന്നെ.
യുക്തിഹീനമായ ആര്‍എസ്എസ് നയങ്ങളെ തോല്‍പ്പിക്കണമെന്ന് വിഎസ് ഇന്നലെ പ്രചാരണയോഗങ്ങളില്‍ പറഞ്ഞു. പശു അമ്മയാണെന്നു പറയുന്നവര്‍ എന്തിനാണ് അതിനെ മൂക്കുകയറിട്ടു നടത്തിക്കുന്നത്? പശു അമ്മയാവുമ്പോള്‍, കാള പശുവിന്റെ ഭര്‍ത്താവാകില്ലേ. അങ്ങനെയായാല്‍ കാള ആര്‍എസ്എസുകാരന്റെ തന്തയാവുമോ? ഇങ്ങിനെ പോവുന്ന വിഎസിന്റെ ചോദ്യശരങ്ങള്‍. ഇന്നലെ നെയ്യാറ്റിന്‍കരയില്‍ തുടങ്ങിയ പര്യടനം വരുംദിവസങ്ങളില്‍ കണ്ണൂര്‍ വരെയുള്ള 11 ജില്ലകളില്‍ ഇടത് ക്യാംപിന് ആവേശം പകരും. പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ചയും അഴിമതിയുമാണ് കോണ്‍ഗ്രസ്സിനെതിരായ വിഷയങ്ങള്‍.
Next Story

RELATED STORIES

Share it