ആസ്‌ത്രേലിയയില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പെര്‍ത്ത്: ആസ്‌ത്രേലിയന്‍ പര്യ ടനം ഇന്ത്യന്‍ ക്രിക്കറ്റ് ടീം തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഇന്നലെ നടന്ന സന്നാഹ ട്വന്റി മല്‍സരത്തില്‍ 74 റണ്‍സിന്റെ മികച്ച ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വി ക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചുകൂട്ടി.
74 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയുമാണ് ഇന്ത്യക്കു വന്‍ സ്‌കോ ര്‍ സമ്മാനിച്ചത്. ധവാന്‍ 46 പന്തി ല്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചപ്പോള്‍ കോഹ്‌ലി 44 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 14 പന്തില്‍ 22 റണ്‍സോടെ പുറത്താവാതെ നിന്നു.
മറുപടിയില്‍ വെസ്റ്റേണ്‍ ആസ്‌ത്രേലിയയെ ഇന്ത്യ ആറു വിക്കറ്റിന് 118 റണ്‍സിലൊതുക്കി. രണ്ടു വിക്കറ്റ് വീതം നേടിയ ബരീന്ദര്‍ ശരണ്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. ഓപണര്‍ ട്രാവിസ് ബ്രിട്ട് (74*) മാത്രമേ ആതിഥേയനിരയില്‍ തിളങ്ങിയുള്ളൂ.
ഇന്നു ഇതേ ടീമുമായി ഇന്ത്യ ഏകദിന മല്‍സരം കളിക്കും.
Next Story

RELATED STORIES

Share it