ആശുപത്രിയില്‍ തീപ്പിടിത്തം; നവജാത ശിശുക്കളെ മാറ്റി

കട്ടക്ക്: ഒഡീഷയിലെ സര്‍ക്കാര്‍ വല്ലഭായ് പട്ടേല്‍ ശിശുഭവനിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണവിഭാഗ (എന്‍ഐസിയു)ത്തിന് തീപ്പിടിച്ചു. തീപ്പിടിത്തില്‍ ആളപായം സംഭവിച്ചിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ശിശുഭവനിലെ കുട്ടികളെ സുരക്ഷിതമായി മറ്റൊരിടത്തേക്കു മാറ്റിയിട്ടുണ്ട്.
തീവ്രപരിചരണവിഭാഗത്തില്‍ ഉണ്ടായിരുന്ന 22 നവജാത ശിശുക്കള്‍ സുരക്ഷിതരാണെന്നു കട്ടക്ക് ജില്ലാ കലക്ടര്‍ എന്‍ സി മിശ്ര അറിയിച്ചു. കുട്ടികളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും കലക്ടര്‍ വ്യക്തമാക്കി. തീവ്രപരിചരണവിഭാഗത്തിലെ നിരവധി ഉപകരണങ്ങള്‍ക്കു തീപ്പിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. 'തീപ്പിടുത്തത്തെക്കുറിച്ചന്വേഷിച്ച് ഏഴു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it