ആവേശത്തിരയിളക്കി പ്രചാരണം അവസാനിച്ചു
BY Sumeera SMR15 May 2016 5:44 AM GMT
Sumeera SMR15 May 2016 5:44 AM GMT
മുക്കം: ആവേശത്തിരയിളക്കി തിരുവമ്പാടി മണ്ഡലത്തിലെ പ്രചാരണം അവസാനിച്ചു. രണ്ട് മാസം നീണ്ടു നിന്ന പ്രചാരണ പരിപാടികളില്‍ എല്ലാ മുന്നണികളും ജനാധിപത്യ മര്യാദ കാത്തു സൂക്ഷിച്ചു എന്നത് ശ്രദ്ധേയമായി.
മുക്കം മുനിസിപ്പാലിറ്റിയിലേയും കാരശ്ശേരി പഞ്ചായത്തിലേയും ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകരും ഐക്യമുന്നണി പ്രവര്‍ത്തകരും മുക്കം അങ്ങാടിയില്‍ സംഗമിച്ചാണ് കൊട്ടിക്കലാശം നടത്തിയത്.
ശരീരത്തിലും വാഹനങ്ങളിലും ചായം പൂശി കൊടിയുടെ നിറമുള്ള വേഷം ധരിച്ച് കൂറ്റന്‍ കൊടികള്‍ വീശി മേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പേരാണ് എത്തിയത്. അങ്ങാടിയുടെ രണ്ട് ഭാഗത്തായി ഇരുമുന്നണി പ്രവര്‍ത്തകരും എത്തിയതിനാല്‍ ഏറ്റുമുട്ടലുകള്‍ക്കും മറ്റും അവസരവുമുണ്ടായില്ല.
ഐക്യമുന്നണി സ്ഥാനാര്‍ഥി വി എം ഉമ്മര്‍ സമാപന ദിവസം റോഡ്ഷോയില്‍ ആയിരുന്നു. രാവിലെ പുതു പ്പാടിയില്‍ തുടങ്ങി നിരവധി വാഹനങ്ങളും വാദ്യമേളങ്ങളുമായി മണ്ഡലത്തില്‍ പര്യടനം നടത്തി വൈകുന്നേരം മുക്കത്ത് കൊട്ടിക്കലാശത്തോടെ സമാപിച്ചു.
ഇടതു മുന്നണി സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസും സംഘവും മണ്ഡലത്തിലുടനീളം മേളക്കൊഴുപ്പോടെ ചുറ്റിക്കറങ്ങുകയായിരുന്നു. മുക്കത്ത് കൊട്ടിക്കലാശത്തില്‍ അണിചേര്‍ന്ന് അഞ്ച് മണിയോടെ പ്രചാരണം കഴിഞ്ഞു.
രാവിലെ മുതല്‍ മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളുടേയും പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പരക്കം പായുകയായിരുന്നു. മണ്ഡലത്തിലെ എട്ട് സ്ഥാനാര്‍ഥികളും അവസാനം വരെ കടുത്ത പോരാട്ട വീര്യത്തോടെ പ്രചാരണത്തിലുണ്ടായി. അഞ്ച് മണി കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളും സംഘവും നിശബ്ദ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു.
മുക്കം മുനിസിപ്പാലിറ്റിയിലേയും കാരശ്ശേരി പഞ്ചായത്തിലേയും ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകരും ഐക്യമുന്നണി പ്രവര്‍ത്തകരും മുക്കം അങ്ങാടിയില്‍ സംഗമിച്ചാണ് കൊട്ടിക്കലാശം നടത്തിയത്.
ശരീരത്തിലും വാഹനങ്ങളിലും ചായം പൂശി കൊടിയുടെ നിറമുള്ള വേഷം ധരിച്ച് കൂറ്റന്‍ കൊടികള്‍ വീശി മേളത്തിന്റെ അകമ്പടിയോടെ നൂറുകണക്കിന് പേരാണ് എത്തിയത്. അങ്ങാടിയുടെ രണ്ട് ഭാഗത്തായി ഇരുമുന്നണി പ്രവര്‍ത്തകരും എത്തിയതിനാല്‍ ഏറ്റുമുട്ടലുകള്‍ക്കും മറ്റും അവസരവുമുണ്ടായില്ല.
ഐക്യമുന്നണി സ്ഥാനാര്‍ഥി വി എം ഉമ്മര്‍ സമാപന ദിവസം റോഡ്ഷോയില്‍ ആയിരുന്നു. രാവിലെ പുതു പ്പാടിയില്‍ തുടങ്ങി നിരവധി വാഹനങ്ങളും വാദ്യമേളങ്ങളുമായി മണ്ഡലത്തില്‍ പര്യടനം നടത്തി വൈകുന്നേരം മുക്കത്ത് കൊട്ടിക്കലാശത്തോടെ സമാപിച്ചു.
ഇടതു മുന്നണി സ്ഥാനാര്‍ഥി ജോര്‍ജ് എം തോമസും സംഘവും മണ്ഡലത്തിലുടനീളം മേളക്കൊഴുപ്പോടെ ചുറ്റിക്കറങ്ങുകയായിരുന്നു. മുക്കത്ത് കൊട്ടിക്കലാശത്തില്‍ അണിചേര്‍ന്ന് അഞ്ച് മണിയോടെ പ്രചാരണം കഴിഞ്ഞു.
രാവിലെ മുതല്‍ മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ഥികളുടേയും പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പരക്കം പായുകയായിരുന്നു. മണ്ഡലത്തിലെ എട്ട് സ്ഥാനാര്‍ഥികളും അവസാനം വരെ കടുത്ത പോരാട്ട വീര്യത്തോടെ പ്രചാരണത്തിലുണ്ടായി. അഞ്ച് മണി കഴിഞ്ഞതോടെ സ്ഥാനാര്‍ഥികളും സംഘവും നിശബ്ദ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT