ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ
BY Sumeera SMR9 April 2016 2:39 AM GMT
Sumeera SMR9 April 2016 2:39 AM GMT
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസില്‍ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തു. പുനപ്പരിശോധനാ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ആന്റണിയുടെ ദയാഹരജി രാഷ്ട്രപതി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നു തള്ളിയിരുന്നു. 2010ല്‍ നല്കിയ ദയാഹരജി അഞ്ചുവര്ഷത്തിനുശേഷമാണു നിരസിച്ചത്. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊല. ഒരു കുടുംബത്തിലെ ആറുപേരാണു മരിച്ചത്. സെന്റ് മേരീസ് സ്കൂളിനു സമീപം പൈപ്പ്ലൈന് റോഡില്‍ മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന്(47), ഭാര്യ ബേബി(42), മക്കളായ ജെയ്മോന്(14), ദിവ്യ(12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി(74), സഹോദരി കൊച്ചുറാണി(42) എന്നിവരെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായ ആലുവ വത്തിക്കാന്‍ സ്ട്രീറ്റില്‍ ആന്റണി മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
Next Story
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMT