ആലത്തൂര്‍ ദേശീയപാത സ്വാതി ജങ്ഷനില്‍ വീണ്ടും അപകടം; യുവാവിന് ഗുരുതര പരിക്ക്
BY Sumeera SMR20 Dec 2015 5:47 AM GMT
Sumeera SMR20 Dec 2015 5:47 AM GMT
ആലത്തൂര്‍: ആലത്തൂര്‍ ദേശീയ പാത സ്വാതി ജങ്ഷനില്‍ വീ ണ്ടും അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.
ഇന്നലെ രാവിലെ 11. 20ഓടെയാണ് അപകടം ഉണ്ടായത്. ദേശീയ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു ബൈക്കി ല്‍ കാറിടിച്ച് അപകടമുണ്ടായത്. കാവശ്ശേരി പത്തനാപുരം സിദ്ദിഖിന്റെ മകന് സാദ്ദിഖ്(24)നാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ദേശീയ പാത അര മണിക്കൂറോളം ഉപരോധിച്ചു.ആലത്തൂര്‍ ഡി വൈ എ സ് പി ഒ കെ ശ്രീരാമിന് നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. ഈ മാസം 30നകം ദേശീയ പാത അധികൃതരുമായി സംസാരിച്ച് സിഗ്നല്‍ സംവിധാനം ഒരുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് ദേശീയ പാതയില്‍ നിരന്തരം അപകടം ഉണ്ടായിട്ടും ദേശീയ പാത അധികൃതരുടെ ഭാഗത്തു നി ന്നും യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ ദേശീയ പാത ഉപരോധിച്ചത്.
അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് പോലിസും ഹൈവേ പോലിസും സ്ഥലത്തെത്തിയത്. ഇതും പ്രതിഷേധത്തിന് കാരണമായി. അപകട സമയത്ത് ട്രാഫിക് നിയന്ത്രിക്കുന്നതിന് ഇവിടെ പോലിസ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡ് ഉപരോധിച്ചത്
ഇന്നലെ രാവിലെ 11. 20ഓടെയാണ് അപകടം ഉണ്ടായത്. ദേശീയ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു ബൈക്കി ല്‍ കാറിടിച്ച് അപകടമുണ്ടായത്. കാവശ്ശേരി പത്തനാപുരം സിദ്ദിഖിന്റെ മകന് സാദ്ദിഖ്(24)നാണ് ഗുരുതരമായി പരിക്കേറ്റത്.ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ദേശീയ പാത അര മണിക്കൂറോളം ഉപരോധിച്ചു.ആലത്തൂര്‍ ഡി വൈ എ സ് പി ഒ കെ ശ്രീരാമിന് നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി. ഈ മാസം 30നകം ദേശീയ പാത അധികൃതരുമായി സംസാരിച്ച് സിഗ്നല്‍ സംവിധാനം ഒരുക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.അയ്യപ്പ ഭക്തര്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ക്ക് ദേശീയ പാതയില്‍ നിരന്തരം അപകടം ഉണ്ടായിട്ടും ദേശീയ പാത അധികൃതരുടെ ഭാഗത്തു നി ന്നും യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജനങ്ങള്‍ ദേശീയ പാത ഉപരോധിച്ചത്.
അപകടം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് പോലിസും ഹൈവേ പോലിസും സ്ഥലത്തെത്തിയത്. ഇതും പ്രതിഷേധത്തിന് കാരണമായി. അപകട സമയത്ത് ട്രാഫിക് നിയന്ത്രിക്കുന്നതിന് ഇവിടെ പോലിസ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോഡ് ഉപരോധിച്ചത്
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT