ആറുമാസത്തിനിടെ സ്‌പെയിന്‍ വീണ്ടും പോളിങ് ബൂത്തില്‍

മാഡ്രിഡ്: ആറുമാസത്തിനിടെ നടന്ന രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പിനായി സ്‌പെയിന്‍ പോളിങ് ബൂത്തില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ നാലു പ്രധാന രാഷ്ട്രീയകക്ഷികള്‍ക്കും ഭൂരിപക്ഷം നേടാനാവാത്തതിനെ തുടര്‍ന്നായിരുന്നു ഇന്നലെ വീണ്ടും വോട്ടെടുപ്പു നടത്തിയത്.

വലതുപക്ഷ കക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടി (പിപി) തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പറയുന്നത്. എന്നാല്‍, ഭരണത്തിലെത്തുന്നതിനുള്ള ഭൂരിപക്ഷം പാര്‍ട്ടിക്ക് നേടാനാവില്ലെന്നും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പുതിയ ഇടതുപക്ഷ മുന്നണിയായ യുനിഡോസ് പൊഡേമോസ് സഖ്യം രണ്ടാമതെത്തുമെന്നും സര്‍വേഫലങ്ങളില്‍ പറയുന്നു.
Next Story

RELATED STORIES

Share it