ആഭ്യന്തര ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു
BY Sumeera SMR6 May 2016 5:43 AM GMT
Sumeera SMR6 May 2016 5:43 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നു.നൂറ് കോടിയില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഒരുങ്ങുന്ന വിമാനത്താവളത്തിലാണ് ആഭ്യന്തര ടെര്‍മിനല്‍ കൂടി വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്.
നിര്‍മാണ പ്രവൃത്തികള്‍ക്കുളള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്.ആഭ്യന്തര ടെര്‍മിനലിലെ യാത്രക്കാര്‍ക്കുളള സ്ഥലപരിമിതി നികത്തുന്നതിനായി കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തും. ടെര്‍മിനലില്‍ കൂടുതല്‍ ശൗച്യാലയങ്ങളും നിര്‍മിക്കും.സെക്യൂരിറ്റി ഏരിയ വിപുലപ്പെടുത്തുകയും ടെര്‍മിനലില്‍ കൂടുതല്‍ ഇരിപ്പിടങ്ങളെത്തിക്കുകയും ചെയ്യും.നിലവില്‍ ആഭ്യന്തര ടെര്‍മിനലില്‍ പരിമിതമായ സൗകര്യങ്ങളാണുള്ളത്.
കരിപ്പൂരില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.കൂടുതല്‍ വിമാനകമ്പനികളും സര്‍വീസ് നടത്താനായി രംഗത്തുവന്നിട്ടുമുണ്ട്.റണ്‍വെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി അടച്ചിട്ട ഭാഗങ്ങള്‍ കഴിഞ്ഞ ദി വസം തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കാനാവും. ഇതോടെ റണ്വെയിലേക്കുളള പ്രവേശന നിയന്ത്രണം നീക്കും.
നിലവില്‍ റണ്‍വെ നിയന്ത്രണം ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെയാണ്.യാത്രക്കാര്‍ കൂടുന്നതിനാല്‍ വിമാനസര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും,പുതിയ വിമാനങ്ങള്‍ സര്വ്വീസിനെത്താനും ഒരുങ്ങുകയാണ്.
അതിനാല്‍ നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ സൗകര്യങ്ങള്‍ കുറയും. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് എയര്‍പോര്‍ട്ട് അഥോറിറ്റി പുതിയ സൗകര്യങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ക്കുളള അനുമതിക്കായി എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതി തേടി കാത്തിരിക്കുകയാണ്.ആഭ്യന്തര ടെര്‍മിനലിലെ യാത്രക്കാര്‍ക്കുളള സ്ഥലപരിമിതി നികത്തുന്നതിനായി കൂടുതല്‍ സ്ഥലം പ്രയോജനപ്പെടുത്തും. ടെര്‍മിനലില്‍ കൂടുതല്‍ ശൗച്യാലയങ്ങളും നിര്‍മിക്കും.സെക്യൂരിറ്റി ഏരിയ വിപുലപ്പെടുത്തുകയും ടെര്‍മിനലില്‍ കൂടുതല്‍ ഇരിപ്പിടങ്ങളെത്തിക്കുകയും ചെയ്യും.നിലവില്‍ ആഭ്യന്തര ടെര്‍മിനലില്‍ പരിമിതമായ സൗകര്യങ്ങളാണുള്ളത്.
കരിപ്പൂരില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയാണ്.കൂടുതല്‍ വിമാനകമ്പനികളും സര്‍വീസ് നടത്താനായി രംഗത്തുവന്നിട്ടുമുണ്ട്.റണ്‍വെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി അടച്ചിട്ട ഭാഗങ്ങള്‍ കഴിഞ്ഞ ദി വസം തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. റണ്‍വെ റീ-കാര്‍പ്പറ്റിങ് പ്രവര്‍ത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കാനാവും. ഇതോടെ റണ്വെയിലേക്കുളള പ്രവേശന നിയന്ത്രണം നീക്കും.
നിലവില്‍ റണ്‍വെ നിയന്ത്രണം ഉച്ചക്ക് 12 മുതല്‍ രാത്രി 8 വരെയാണ്.യാത്രക്കാര്‍ കൂടുന്നതിനാല്‍ വിമാനസര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനും,പുതിയ വിമാനങ്ങള്‍ സര്വ്വീസിനെത്താനും ഒരുങ്ങുകയാണ്.
അതിനാല്‍ നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ സൗകര്യങ്ങള്‍ കുറയും. ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടാണ് എയര്‍പോര്‍ട്ട് അഥോറിറ്റി പുതിയ സൗകര്യങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി എയര്‍പോര്‍ട്ട് അഥോറിറ്റി കേന്ദ്ര കാര്യാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT