ആഭ്യന്തരയുദ്ധം: വിദേശ നിരീക്ഷകരെ അനുവദിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി
BY Sumeera SMR13 Feb 2016 5:01 AM GMT
Sumeera SMR13 Feb 2016 5:01 AM GMT
തൃശൂര്‍: ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം സംബന്ധിച്ച കേസുകളില്‍ വിദേശ നിരീക്ഷകരെ അനുവദിക്കാന്‍ തയ്യാറാണെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെ. എന്നാല്‍, കേസുകള്‍ സംബന്ധിച്ച അന്തിമതീരുമാനം ശ്രീലങ്കന്‍ നീതിന്യായ സംവിധാനത്തിന്റേതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീലങ്കയ്ക്ക് ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ സംവിധാനങ്ങളുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ എത്ര പേര് കൊല്ലപ്പെട്ടു, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. അത് സംബന്ധിച്ച അനേ്വഷണങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ മൈത്രി വിക്രമസിംഗെ, പുനരധിവാസ ജയില്‍ മന്ത്രി സ്വാമിനാഥന്, ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ശ്രീലങ്കയ്ക്ക് ശക്തവും സ്വതന്ത്രവുമായ ജുഡീഷ്യല്‍ സംവിധാനങ്ങളുണ്ട്. ആഭ്യന്തര യുദ്ധത്തില്‍ എത്ര പേര് കൊല്ലപ്പെട്ടു, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. അത് സംബന്ധിച്ച അനേ്വഷണങ്ങള്‍ നടന്നുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ മൈത്രി വിക്രമസിംഗെ, പുനരധിവാസ ജയില്‍ മന്ത്രി സ്വാമിനാഥന്, ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT