wayanad local

ആനക്കൊമ്പ് കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

പുല്‍പ്പള്ളി: ടൗണില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങി. ചെതലയം റേഞ്ച് ഓഫിസര്‍ ബി രഞ്ജിത്കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളായ അമരക്കുനി സ്വദേശി കുട്ടപ്പന്‍, ചീയമ്പം എഴുപത്തിമൂന്ന് കോളനിയിലെ രാജു എന്നിവരെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കേസില്‍ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഇന്നലെ ഉച്ചയോടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെയും കൊണ്ട് റേഞ്ച് ഓഫിസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആനക്കൊമ്പ് സൂക്ഷിച്ചിരുന്ന കുട്ടപ്പന്റെ കടയിലും കൊമ്പ് ലഭിച്ചതായി രാജു പറഞ്ഞ ചീയമ്പം വനാതിര്‍ത്തിയിലെ കാപ്പിത്തോട്ടത്തിലും തെളിവെടുത്തു. ചീയമ്പം വനാതിര്‍ത്തിയില്‍ നിന്ന് ആനക്കൊമ്പ് ലഭിച്ചുവെന്നാണ് രാജു വനംവകുപ്പിന് നല്‍കിയ മൊഴി. ഇത് വിശ്വാസയോഗ്യമാണോയെന്നതും വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. വയനാടന്‍ വനത്തില്‍ ചെരിഞ്ഞതോ വേട്ടയാടിയതോ ആയ ചുള്ളിക്കൊമ്പന്റെ കൊമ്പുകളാണോയെന്നും കണ്ടേത്തണ്ടതുണ്ട്. പ്രതികളെ ചോദ്യംചെയ്തു വരികയാണ്.
Next Story

RELATED STORIES

Share it