ആദ്യ ട്വന്റി: ലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

പൂനെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ലങ്കന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ തരിപ്പണമാവുകയായിരുന്നു. മുഴുവന്‍ ഓവര്‍ പോലും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യക്കായില്ല. 18.5 ഓവറില്‍ 101 റണ്‍സിന് ഇന്ത്യ കൂടാരത്തിലെത്തി. പുറത്താവാതെ 31 റ ണ്‍സെടുത്ത സ്പിന്നര്‍ അശ്വിന്റെ പ്രകടനമാണ് ഇന്ത്യയെ 100 കടത്തിയത്. 35 റണ്‍സെടുത്ത ദിനേശ് ചണ്ടിമല്‍ ആണ് ടോപ് സ്‌കോറര്‍.
മൂന്നു വിക്കറ്റെടുത്ത പുതുമുഖ പേസര്‍ കസു ന്‍ രജിതയുടെയും ദാസുന്‍ ശനകയുടെയും മാരകബൗളിങാണ് ഇന്ത്യയെ തകര്‍ത്തത്. ദുശ്മന്ത ചമീര രണ്ടു വിക്കറ്റ് വീഴ്ത്തി.അശ്വിനെക്കൂടാതെ സുരേഷ് റെയ്‌ന (20), യുവരാജ് സിങ് (10) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തികച്ച മറ്റു താരങ്ങള്‍. എക്ട്രായിനത്തി ല്‍ ലഭിച്ച 11 റണ്‍സാണ് ഇന്ത്യയുടെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍.
രോഹിത് ശര്‍മ (0), ശിഖര്‍ ധവാന്‍ (9), അജിന്‍ക്യ രഹാനെ (4), ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി (2), ഹര്‍ദ്ദിക് പാണ്ഡ്യ (2), രവീന്ദ്ര ജഡേജ (6), ആശിഷ് നെഹ്‌റ (6), ജസ്പ്രീത് ബുംറ (0) എന്നിവര്‍ വന്നതും പോയതും പെട്ടെന്നായിരുന്നു.
ലങ്കന്‍ താരങ്ങളായ രജിതയുടെയും നിരോഷ ന്‍ ഡിക്‌വെല്ലയുടെയും അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
Next Story

RELATED STORIES

Share it