ആണ്മക്കളുടെ പീഡനത്തില്‍ നിന്നു സംരക്ഷണം തേടി പിതാവ് അധികാരകേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു
BY Sumeera SMR9 Dec 2015 5:03 AM GMT
Sumeera SMR9 Dec 2015 5:03 AM GMT
പത്തനംതിട്ട: ആണ് മക്കളുടെ പീഡനത്തില്‍ നിന്നും സംരക്ഷണം തേടി എമ്പതുകാരനായ പിതാവും മകളും അധികാര കേന്ദ്രങ്ങളില്‍ കയറിയിറങ്ങുന്നു. കൊടുമണ്‍ ചിരണിക്കല്‍ ഐക്കാട് സൗത്ത് ബെഥേല്‍ മന്ദിരത്തില്‍ ജോണ്‍ ചാക്കോയാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി ജില്ലാ പോലിസ് മേധാവിയുടേതടക്കം ഓഫീസുകളിലടക്കം നിയമപരമായ സംരക്ഷണം തേടി കയറിയിറങ്ങുന്നത്.
1964 മുതല്‍ മുന്നര പതിറ്റാണ്ടിലധികം കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായ ജോണ്‍ ചാക്കോയാണ് സ്വയാര്‍ജ്ജിതമായി സമ്പാദിച്ച ഏഴേക്കര്‍ പുരയിടത്തില്‍ 65 സെന്റ് സ്ഥലവും വീടും ഒഴിച്ചുള്ളവ മക്കള്‍ക്ക് ഇഷ്ടദാനം നല്കി പീഢനത്തിന് വിധേയനാവുന്നത്. ഇതിനിടയില്‍ 2013ല്‍ ഭാര്യ മരിച്ചതോടെയാണ് മക്കള്‍ തന്നെ സംരക്ഷിക്കുന്നതിന് തയ്യാറാവാതെ വന്നതെന്നും ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് വന്നതോടെ ദാനാധാരം നല്കിയ വസ്തുക്കള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി അടൂര്‍ ആര്.ഡിഒക്കും അടൂര്‍ മുന്‍സിഫ് കോടതിയിലും പരാതി നല്കി. മക്കള്‍ പണത്തിന്റെ സ്വാധീനത്താലും രാഷ്ട്രീയ-പോലിസ് ബന്ധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയില്‍ ജില്ലാ പോലിസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം സി.ഐ. ഇടപ്പെട്ട് പിതാവിനെ വീട്ടില്‍ ജീവിക്കുന്നതിന് സാചര്യം ഒരുക്കണമെന്നും ദേഹോപ്രദ്രവം ചെയ്യരുതെന്നും കാണിച്ച് ഇളയ മകന് ഷാജിയെയും, മരുമകള്‍ ഐക്കാട് മുറിയില്‍ ബഥനി വില്ലയില്‍ മഹിളാമ്മയെയും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലിസ് നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞ ദിവസം ജോണിനെയും ഭര്‍ത്താവ് ഉപേക്ഷിച്ച് പിതാവിനൊപ്പം കഴിയുന്ന ഇളയ മകളെയും അവരുടെ മകനെയും പുറത്താക്കി വീടു പൂട്ടിയിട്ടു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ അന്തിയുറങ്ങുകയാണ് ഈ വൃദ്ധന് ഇപ്പോള്‍. മൂത്ത മകന് സൗദി അറേബ്യയില്‍ റിയാദിലുള്ള ജര്‍മ്മന്‍ കമ്പനിയില്‍ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ ആയ റോജേഷും, ഭാര്യ ലതാ റോജേഷും കൃത്രിമ രേഖകള്‍ ചമച്ച് താമസിച്ചു വന്നിരുന്ന 65 സെന്റ് വീടും സ്ഥലവും കൈക്കലാക്കുകയും ചെയ്തതായും ജോണ്‍ പറയുന്നു. ഇതിനിടയില്‍ കുടുംബപ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി ഒരു പോലിസ് സ്റ്റേഷന് തന്നെയങ്ങ് രൂപീകരിക്കാമെന്നാണ് പന്തളം സിഐ പരിഹസിക്കുന്നതായും ഈ വൃദ്ധന് പറയുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍, പണമുള്ളവരുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുന്നതാണ് പതിവ്.
1964 മുതല്‍ മുന്നര പതിറ്റാണ്ടിലധികം കോഴിക്കോട് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരനായ ജോണ്‍ ചാക്കോയാണ് സ്വയാര്‍ജ്ജിതമായി സമ്പാദിച്ച ഏഴേക്കര്‍ പുരയിടത്തില്‍ 65 സെന്റ് സ്ഥലവും വീടും ഒഴിച്ചുള്ളവ മക്കള്‍ക്ക് ഇഷ്ടദാനം നല്കി പീഢനത്തിന് വിധേയനാവുന്നത്. ഇതിനിടയില്‍ 2013ല്‍ ഭാര്യ മരിച്ചതോടെയാണ് മക്കള്‍ തന്നെ സംരക്ഷിക്കുന്നതിന് തയ്യാറാവാതെ വന്നതെന്നും ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് വന്നതോടെ ദാനാധാരം നല്കിയ വസ്തുക്കള്‍ തിരികെ ലഭിക്കുന്നതിന് വേണ്ടി അടൂര്‍ ആര്.ഡിഒക്കും അടൂര്‍ മുന്‍സിഫ് കോടതിയിലും പരാതി നല്കി. മക്കള്‍ പണത്തിന്റെ സ്വാധീനത്താലും രാഷ്ട്രീയ-പോലിസ് ബന്ധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടയില്‍ ജില്ലാ പോലിസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പന്തളം സി.ഐ. ഇടപ്പെട്ട് പിതാവിനെ വീട്ടില്‍ ജീവിക്കുന്നതിന് സാചര്യം ഒരുക്കണമെന്നും ദേഹോപ്രദ്രവം ചെയ്യരുതെന്നും കാണിച്ച് ഇളയ മകന് ഷാജിയെയും, മരുമകള്‍ ഐക്കാട് മുറിയില്‍ ബഥനി വില്ലയില്‍ മഹിളാമ്മയെയും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോലിസ് നിര്‍ദ്ദേശം അവഗണിച്ച് കഴിഞ്ഞ ദിവസം ജോണിനെയും ഭര്‍ത്താവ് ഉപേക്ഷിച്ച് പിതാവിനൊപ്പം കഴിയുന്ന ഇളയ മകളെയും അവരുടെ മകനെയും പുറത്താക്കി വീടു പൂട്ടിയിട്ടു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ വീടുകളില്‍ അന്തിയുറങ്ങുകയാണ് ഈ വൃദ്ധന് ഇപ്പോള്‍. മൂത്ത മകന് സൗദി അറേബ്യയില്‍ റിയാദിലുള്ള ജര്‍മ്മന്‍ കമ്പനിയില്‍ അക്കൗണ്ട്സ് വിഭാഗം മാനേജര്‍ ആയ റോജേഷും, ഭാര്യ ലതാ റോജേഷും കൃത്രിമ രേഖകള്‍ ചമച്ച് താമസിച്ചു വന്നിരുന്ന 65 സെന്റ് വീടും സ്ഥലവും കൈക്കലാക്കുകയും ചെയ്തതായും ജോണ്‍ പറയുന്നു. ഇതിനിടയില്‍ കുടുംബപ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനായി ഒരു പോലിസ് സ്റ്റേഷന് തന്നെയങ്ങ് രൂപീകരിക്കാമെന്നാണ് പന്തളം സിഐ പരിഹസിക്കുന്നതായും ഈ വൃദ്ധന് പറയുന്നു. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക് തടവറ ഉറപ്പാക്കുന്ന വിധത്തിലുള്ള നിയമസംവിധാനങ്ങളാണ് നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍, പണമുള്ളവരുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകുന്നതാണ് പതിവ്.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT