അസമില്‍ പ്രഥമ ബിജെപി സര്‍ക്കാര്‍; സോണാവാള്‍ അധികാരമേറ്റു

ഗുവാഹത്തി: അസമിലെ പ്രഥമ ബിജെപി മുഖ്യമന്ത്രിയായി സര്‍ബാനന്ദ് സോണാവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഖനപറ വെറ്ററിനറി കോളജ് മൈതാനത്തു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ബിജെപി അധികാരം കൈയാളുന്നത്. മുഖ്യമന്ത്രിക്ക് പുറമെ 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, റാം വിലാസ് പാസ്വാന്‍, നിതിന്‍ ഗഡ്കരി, വികെ സിങ്, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനി, മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ, പ്രകാശ് സിങ് ബാദല്‍, ശിവരാജ് സിങ് ചൗഹാന്‍, ചന്ദ്രബാബു നായിഡു, ആനന്ദിബെന്‍ പട്ടേല്‍, രമണ്‍ സിങ്, സംസ്ഥാന മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
126ല്‍ 86 സീറ്റുകള്‍ നേടിയാണ് ബിജെപി, അസം ഗണ പരിഷത്ത്, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി അധികാരത്തിലേറിയത്. ബിജെപി 60 സീറ്റുകള്‍ നേടി. കഴിഞ്ഞ 15 വര്‍ഷമായി അധികാരത്തിലുള്ള കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനം പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it