അസം, ബംഗാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡല്‍ഹി: അസം, പശ്ചിമ ബംഗാള്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ചു. അസമിലെ 61ഉം ബംഗാളിലെ 31ഉം മണ്ഡലങ്ങളില്‍ നാളെയാണു പോളിങ്. ഇതോടെ അസമിലെ വോട്ടെടുപ്പ് പൂര്‍ത്തിയാവും. ബംഗാളിലെ പശ്ചിമ മിഡ്‌നാപൂര്‍, ബങ്കുര, ബര്‍ദ്വാന്‍ ജില്ലകളിലാണു വോട്ടെടുപ്പ്. അസമില്‍ ബിജെപി-എജിപി-ബിപിഎഫ് സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ഘട്ടങ്ങളിലായി നാലു തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ്സിനു വേണ്ടി പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുലും മറ്റു നേതാക്കളും പ്രചാരണം നടത്തി.
Next Story

RELATED STORIES

Share it