അഴിമതിക്ക് കൂട്ടുനില്‍ക്കുന്നത് ഉമ്മന്‍ചാണ്ടി: ബാലകൃഷ്ണപ്പിള്ള
BY Sumeera SMR20 March 2016 4:28 AM GMT
Sumeera SMR20 March 2016 4:28 AM GMT
കോട്ടയം: മുഴുവന്‍ അഴിമതിക്കും കൂട്ടുനില്‍ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് കേരളാ കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര് ബാലകൃഷ്ണപ്പിള്ള. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവ്യവസ്ഥയെ ദുഷിപ്പിക്കുന്ന സര്‍ക്കാരാണിത്. അസാധാരണമായി ഭൂമി പതിച്ച് നല്കുന്ന നടപടി മുമ്പൊരിക്കലും ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമാണ്. സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തെളിവ് സഹിതം ഉമ്മന്‍ചാണ്ടിക്ക് താന്‍ നല്‍കിയിട്ടും വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കെപിസിസി പ്രസിഡന്റ് സര്‍ക്കാരിന്റെ കാര്യത്തില്‍ ഇടപെടുന്നത്. അഴിമതിയെക്കുറിച്ച് സുധീരന് പറഞ്ഞിട്ടുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എല്ലാ വകുപ്പുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത വളര്‍ത്തിയതില്‍ ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും പങ്കുണ്ട്. തിരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി വര്‍ഗീയത വളര്‍ത്തുകയാണ്. രാഷ്ട്രീയ വഞ്ചനയാല്‍ കേരളത്തിലെ ജനങ്ങള്‍ ഉരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. പത്തനാപുരത്ത് ഗണേഷ് മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. അരമനയുടെ സഹായം പോലെയായിരിക്കും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാവി. കെ എം ജോര്‍ജിന്റെ കുതികാല് വെട്ടിയത് കെ എം മാണിയാണ്. കേരളാ കോണ്‍ഗ്രസ് ഐക്യത്തോടെ നിന്നാല്‍ ഭാവി ഉണ്ടാവുമെന്നും വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ന്നാല്‍ ബിജെപിക്കു തന്നെയായിരിക്കും ദോഷമെന്നും ആര് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
ജനാധിപത്യവ്യവസ്ഥയെ ദുഷിപ്പിക്കുന്ന സര്‍ക്കാരാണിത്. അസാധാരണമായി ഭൂമി പതിച്ച് നല്കുന്ന നടപടി മുമ്പൊരിക്കലും ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമാണ്. സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങായിരിക്കുകയാണ്. അഴിമതിയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തെളിവ് സഹിതം ഉമ്മന്‍ചാണ്ടിക്ക് താന്‍ നല്‍കിയിട്ടും വേണ്ട പരിഗണന ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലാദ്യമായിട്ടാണ് ഒരു കെപിസിസി പ്രസിഡന്റ് സര്‍ക്കാരിന്റെ കാര്യത്തില്‍ ഇടപെടുന്നത്. അഴിമതിയെക്കുറിച്ച് സുധീരന് പറഞ്ഞിട്ടുപോലും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. എല്ലാ വകുപ്പുകളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയതയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത വളര്‍ത്തിയതില്‍ ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും പങ്കുണ്ട്. തിരഞ്ഞെടുപ്പിനു വേണ്ടി വ്യാപകമായി വര്‍ഗീയത വളര്‍ത്തുകയാണ്. രാഷ്ട്രീയ വഞ്ചനയാല്‍ കേരളത്തിലെ ജനങ്ങള്‍ ഉരുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കില്ല. പത്തനാപുരത്ത് ഗണേഷ് മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും. അരമനയുടെ സഹായം പോലെയായിരിക്കും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ ഭാവി. കെ എം ജോര്‍ജിന്റെ കുതികാല് വെട്ടിയത് കെ എം മാണിയാണ്. കേരളാ കോണ്‍ഗ്രസ് ഐക്യത്തോടെ നിന്നാല്‍ ഭാവി ഉണ്ടാവുമെന്നും വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ന്നാല്‍ ബിജെപിക്കു തന്നെയായിരിക്കും ദോഷമെന്നും ആര് ബാലകൃഷ്ണപ്പിള്ള പറഞ്ഞു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT