അറബ് സഖ്യസേനയെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി
BY Sumeera SMR4 Jun 2016 6:03 AM GMT
Sumeera SMR4 Jun 2016 6:03 AM GMT
ന്യൂയോര്‍ക്ക്: യെമനിലെ അറബ് സഖ്യസേനയെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി. സേനയുടെ ആക്രമണങ്ങളില്‍ നൂറുകണക്കിനു കുട്ടികള്‍ കൊല്ലപ്പെട്ടതിനാലാണു നടപടിയെന്ന് യുഎന്‍ അറിയിച്ചു. യമനില്‍ ആഭ്യന്തരയുദ്ധത്തിനിടെ കഴിഞ്ഞവര്‍ഷം 510 കുട്ടികള്‍ കൊല്ലപ്പെടുകയും 667 കുട്ടികള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍, 10 അറബ് രാജ്യങ്ങള്‍ പങ്കാളികളായ സേനയുടെ വ്യോമാക്രമണങ്ങളിലാണ് 60 ശതമാനവും കൊല്ലപ്പെട്ടത്. 2014നെ അപേക്ഷിച്ച് ആറിരട്ടി കുട്ടികളാണു കഴിഞ്ഞവര്‍ഷം യെമനില്‍ യുദ്ധക്കെടുതികള്ക്കിരയായതെന്നു കഴിഞ്ഞദിവസം പുറത്തുവിട്ട റിപോര്‍ട്ടില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. അറബ് സഖ്യസേനയ്ക്കു പുറമേ എതിരാളികളായ ഹൂഥി വിമതരെയും യുഎന്‍ കരിമ്പട്ടികയിലുള്‍പ്പെടുത്തി. കുട്ടികളെ സൈനികരായി എടുത്ത 762 കേസുകളാണു രാജ്യത്ത് കഴിഞ്ഞവര്‍ഷം റിപോര്‍ട്ട് ചെയ്തത്. അതില്‍ 72 ശതമാനം കേസുകളില്‍ ഹൂഥികളും 15 ശതമാനത്തില്‍ സര്‍ക്കാര്‍ സൈന്യവും കുറ്റക്കാരാണെന്നും യുഎന്‍ റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT