അരുവിക്കര

അരുവിക്കര  സിറ്റിങ് എംഎ ല്‍എ കെ എസ് ശബരീനാഥന്‍ (യുഡിഎഫ്) നാലു മാസത്തിനുശേഷം രണ്ടാം അങ്കത്തിനിറങ്ങുന്നു. ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പിതാവിന്റെ അതേ ഭൂരിപക്ഷത്തിനാണ് ശബരീനാഥന്‍ നിയമസഭയിലെത്തിയത്. എ എ റഷീദിനെയാണ് എല്‍ഡിഎഫ് മണ്ഡലം പിടിക്കാന്‍ ഇറക്കിയിട്ടുള്ളത്. സിപിഎം പ്രാദേശികഘടകത്തില്‍ എ എ റഷീദിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ആദ്യം എതിര്‍പ്പുയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പരിഹരിച്ചു. ചലച്ചിത്ര സംവിധായക ന്‍ രാജസേനനാണ് ബിജെപി സ്ഥാനാര്‍ഥി. എസ്ഡിപിഐ എസ്പി സഖ്യസ്ഥാനാര്‍ഥിയായി എംഎ ജലീലും മല്‍സരിക്കുന്നു. (2011ല്‍ ജി കാര്‍ത്തികേയന്‍ 10,674 വോട്ടിന് അമ്പലത്തറ ശ്രീധരന്‍നായരെ തോല്‍പ്പിച്ചു. 2015ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കെ എസ് ശബരീനാഥ് 10,128 വോട്ടിന് എം വിജയകുമാറിനെ തോല്‍പ്പിച്ചു.)
Next Story

RELATED STORIES

Share it