Flash News

അയോധ്യയില്‍ സുരക്ഷ ശക്തമാക്കി; ക്ഷേത്രം പണിയുമെന്ന് വിനയ് കത്യാര്‍

ഫൈസാബാദ് : അയോധ്യയില്‍ രാമക്ഷേത്രം ആഘോഷപൂര്‍വം നിര്‍മ്മിക്കുമെന്ന് ബിജെപി എം.പിയും ബജ്രംഗ് ദള്‍ സ്ഥാപകപ്രസിഡന്റുമായ വിനയ് കത്യാര്‍. രാമഭക്തര്‍ക്ക് വാഗ്ദത്തമായ ക്ഷേത്രം ലഭിക്കുമെന്നും ഇക്കാര്യം അവരെ അറിയിക്കുമെന്നും  കത്യാര്‍ പറഞ്ഞു.

നിര്‍മ്മാണത്തിനായി ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തെറ്റില്ലെന്നും രാജ്യസഭയില്‍ ബി.ജെ.പിക്ക് വേണ്ടത്ര അംഗബലമില്ലാത്തതിനാലാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി നിയമ നിര്‍മ്മാണം നടത്താന്‍ കഴിയാത്തതെന്നും കത്യാര്‍ വിശദീകരിച്ചു. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും വിനയ് അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ, അയോധ്യയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് സ്ഥിരം ക്ഷേത്രം പണിയുന്നതിനുളള ശ്രമങ്ങള്‍ക്ക് വി.എച്ച്.പി ആക്കം കൂട്ടിയതോടെ സംഘര്‍ഷസാധ്യതകള്‍ കണക്കിലെടുത്താണിത്. ക്ഷേത്രനിര്‍മാണത്തിനായി കൂടുതല്‍ കല്ലുകള്‍ സ്ഥലത്തെത്തിച്ചതായി റിപോര്‍ട്ടുകളുണ്ട്.

ക്ഷേത്രനിര്‍മാണത്തിന് വിഎച്ച് പി ശ്രമമാരംഭിച്ചതോടെ പ്രദേശവാസികളില്‍ ചിലര്‍  തകര്‍ക്കപ്പെട്ട ബാബരിമസ്ജിദിന്റെ തെര്‍മോക്കോളില്‍ തീര്‍ത്ത മാതൃക തര്‍ക്കപ്രദേശത്തിന് ഏറെ അകലെയല്ലാത്ത കാസിയാനയില്‍ സ്ഥാപിച്ചു. എന്നാല്‍ ഇത് ജില്ലാഭരണകൂടം ഇടപെട്ട് എടുത്തുമാറ്റി.
Next Story

RELATED STORIES

Share it