അമിതവേഗം: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
BY Sumeera SMR17 April 2016 4:57 AM GMT
Sumeera SMR17 April 2016 4:57 AM GMT
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മുട്ടിക്കുളങ്ങരയ്ക്കടുത്ത് പന്നിയംപാടത്ത് സ്വകാര്യബസ് മറിഞ്ഞ് പതിനഞ്ചിലധികം യാത്രക്കാര്‍ക്കു പരിക്കേറ്റു. പാലക്കാട്ടു നിന്നു കോഴിക്കോട്ടേയ്ക്കുള്ള സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
ഇന്നലെ രാവിലെ 6.45നാണ് സംഭവം. ഒലവക്കോട് സ്വദേശി സുമേഷ് (29), കരിമ്പ സ്വദേശി ദേവകി, കല്‍കണ്ടി സ്വദേശി ഗോപാലകൃഷ്ണന്, കര്‍ണാടക ഗുലൂര്‍ വില്ലേജില്‍ മണി മകന് സ്വാമിനാഥന്, തെങ്കര സ്വദേശി നസീമ, ഗൂഡല്ലൂര്‍ സ്വദേശി ഓമന, കൊടക് സ്വദേശി ബാല, പയ്യനെടം ഗോപാലന്നായര്, ശശിധരന് (62), മലമ്പുഴ സ്വദേശി ഹസന്റെ മകന് അബുതാഹീര്, പുത്തൂര്‍ കണ്ണംമൂല ഗീത, പുതുശേരി കുറ്റിക്കല്‍ വീട്ടില്‍ രാജന്മകള് വല്‍സമ്മ, മങ്കട സ്വദേശി ജോയിയുടെ മകന് ബിജു, കരിമ്പ സ്വദേശി മോഹനന്റെ ഭാര്യ ഓമന, ചിറ്റിലഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന് ഹരിഹരന്, കണ്ണാടി വടക്കുമുറി സ്വദേശി കണ്ണന് എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. അമിതവേഗമാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ സ്ഥിരം അപകടവളവാണ് പന്നിയംപാടത്തേത്. അശ്രദ്ധമായ െ്രെഡവിംഗിന് ബസ് െ്രെഡവറുടെ പേരില്‍ ഹേമാംബിക നഗര്‍ പോലിസ് കേസെടുത്തു. നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ബസില്‍ 30ല്‍ അധികം യാത്രക്കാരുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.
ഇന്നലെ രാവിലെ 6.45നാണ് സംഭവം. ഒലവക്കോട് സ്വദേശി സുമേഷ് (29), കരിമ്പ സ്വദേശി ദേവകി, കല്‍കണ്ടി സ്വദേശി ഗോപാലകൃഷ്ണന്, കര്‍ണാടക ഗുലൂര്‍ വില്ലേജില്‍ മണി മകന് സ്വാമിനാഥന്, തെങ്കര സ്വദേശി നസീമ, ഗൂഡല്ലൂര്‍ സ്വദേശി ഓമന, കൊടക് സ്വദേശി ബാല, പയ്യനെടം ഗോപാലന്നായര്, ശശിധരന് (62), മലമ്പുഴ സ്വദേശി ഹസന്റെ മകന് അബുതാഹീര്, പുത്തൂര്‍ കണ്ണംമൂല ഗീത, പുതുശേരി കുറ്റിക്കല്‍ വീട്ടില്‍ രാജന്മകള് വല്‍സമ്മ, മങ്കട സ്വദേശി ജോയിയുടെ മകന് ബിജു, കരിമ്പ സ്വദേശി മോഹനന്റെ ഭാര്യ ഓമന, ചിറ്റിലഞ്ചേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന് ഹരിഹരന്, കണ്ണാടി വടക്കുമുറി സ്വദേശി കണ്ണന് എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്. അമിതവേഗമാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ സ്ഥിരം അപകടവളവാണ് പന്നിയംപാടത്തേത്. അശ്രദ്ധമായ െ്രെഡവിംഗിന് ബസ് െ്രെഡവറുടെ പേരില്‍ ഹേമാംബിക നഗര്‍ പോലിസ് കേസെടുത്തു. നാട്ടുകാരും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ബസില്‍ 30ല്‍ അധികം യാത്രക്കാരുണ്ടായിരുന്നതായി പോലിസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം മുടങ്ങി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT