അബ്ദുല്‍ കരീം വധം: മൂന്ന് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്: വൈത്തിരി ഫി ന്‍സര്‍ഹില്‍സ് ജംഗിള്‍ പാര്‍ക്ക് ആന്റ് ഗ്രീന്‍ മാജിക് ഉടമയും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായ എ എ അബ്ദുല്‍ കരീം കൊലക്കേസിലെ പ്രതികളായ ജോഷിദാസ് (41), സച്ചിന്‍ എന്ന സജി (42), കണ്ണന്‍ (40) എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവ്.
ഇവര്‍ വിവിധ വകുപ്പുകളിലായി 21 വര്‍ഷവും മൂന്നുമാസവും കഠിനതടവ് അനുഭവിക്കണം. കൂടാതെ, 1,20,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധിക തടവും അനുഭവിക്കണം. പിഴ തുകയില്‍ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട കരീമിന്റെ ഭാര്യക്ക് നല്‍കണമെന്നും എരഞ്ഞിപ്പാലത്തെ സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി) ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവിട്ടു. 20,000 രൂപ പരിക്കേറ്റ ഡ്രൈവര്‍ ശിവന് നല്‍കണം.
പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി സുഗതന്‍, അഡ്വ. ബി വി ദീപു എന്നിവര്‍ ഹാജരായി. 2006 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Next Story

RELATED STORIES

Share it