അപകടം: ഇരകളെ സഹായിച്ചെന്ന് ഇറാനിയുടെ ഓഫിസ്

ന്യൂഡല്‍ഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാഹനമിടിച്ച് പരിക്കേറ്റവരെ സഹായിച്ചില്ലെന്ന പരാതി മന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. നോയിഡയിലുണ്ടായ അപകടത്തില്‍ ഒരു ഡോക്ടര്‍ മരിക്കുകയും അദ്ദേഹത്തിന്റെ സഹോദരീ പുത്രിയടക്കമുള്ളവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് ഡോക്ടറുടെ കാര്‍ കയറിയതാണ് അപകടകാരണമെന്ന ആരോപണം തെറ്റാണെന്നു പരിക്കേറ്റ പെണ്‍കുട്ടി പ്രതികരിച്ചു. സഹായത്തിനായി അപേക്ഷിച്ചെങ്കിലും സ്മൃതി ഇറാനി വകവയ്ക്കാതെ മറ്റൊരു കാറില്‍ കയറിപ്പോവുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ സുരക്ഷയും ചികില്‍സയും ഉറപ്പുവരുത്തിയ ശേഷമാണു താന്‍ പോയതെന്നും അവരുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതായും മന്ത്രി പ്രതികരിച്ചു.
Next Story

RELATED STORIES

Share it