അനന്ത്‌നാഗില്‍ മെഹബൂബയ്ക്ക് വന്‍ ജയം

ശ്രീനഗര്‍: അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് തിളങ്ങുന്ന ജയം. 12,000
ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അവര്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ ഹിലാല്‍ അഹ്മദ് ഷായെ തോല്‍പ്പിച്ചത്. മെഹബൂബയ്ക്ക് 17,698
ഉം ഷായ്ക്ക് 5,615ഉം വോട്ടുകള്‍ ലഭിച്ചു. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി, ഇഫ്തിഖര്‍ മിസ്ഗര്‍ 2,811 വോട്ടുകളോടെ മൂന്നാംസ്ഥാനത്തായി. മെഹബൂബയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഫ്തിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷത്തിനാണു മെഹ്ബൂബ തിരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 6,000ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മുഫ്തി ജയിച്ചിരുന്നത്. നോട്ടയ്ക്ക് 356 വോട്ട് കിട്ടി. ഈ മാസം 22നായിരുന്നു വോട്ടെടുപ്പ്. ഇതു നാലാംതവണയാണ് മെഹ്ബൂബ ജമ്മുകശ്മീര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it