thrissur local

അധികൃതരുടെ അനാസ്ഥ: മാളയിലെ ലീഡര്‍സ്‌ക്വയര്‍ ഇരുട്ടില്‍

മാള: സംസ്ഥാന രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന കെ കരുണാകരന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ലീഡര്‍ സ്‌ക്വയര്‍ മാസങ്ങളായി ഇരുട്ടില്‍. പൊതുമരാമത്ത് വകുപ്പിന്റെ കൈവശം മാള പോലിസ് സ്‌റ്റേഷന് എതിര്‍വശത്തുള്ള നാല് സെന്റ് ഭൂമിയില്‍ സ്ഥാപിച്ച ലീഡര്‍ സ്‌ക്വയറാണ് അധികൃതര്‍ തിരുഞ്ഞുനോക്കാതെ നശിക്കുന്നത്.
കെ കരുണാകരന്റെ മകളും തൃശ്ശുരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പത്മജ വേണുഗോപാല്‍ പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രചാരണത്തിനിറങ്ങിയത്. അവര്‍പോലും അറിഞ്ഞിട്ടില്ല തന്റെ പിതാവിന്റെ മാളയിലെ സ്മൃതിമണ്ഡപം അവഗണനയിലാണെന്ന കാര്യം. മാളയുടെ മാണിക്ക്യമായിരുന്ന കെ കരുണാകരനോട് സ്‌നേഹമുള്ളവരുടെ വോട്ടിനായി ലീഡര്‍ സ്‌ക്വയര്‍ കുറഞ്ഞ കാലത്തേക്കെങ്കിലും ശ്രദ്ധയുണ്ടാവേണ്ടതാണ്. എന്നാല്‍ ഒരു പ്രവര്‍ത്തകന്റെ കരുതല്‍ പോലും ലീഡര്‍ സ്‌ക്വയറിന്റെ കാര്യത്തിലുണ്ടാവുന്നില്ല.
കഴിഞ്ഞ വര്‍ഷം ഇതുപോലെ കുറച്ച് ദിവസങ്ങളില്‍ ലീഡര്‍ സ്‌ക്വയര്‍ ഇരുളിലായത് വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍ ടി എന്‍ പ്രതാപന്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ലീഡര്‍ സ്‌ക്വയര്‍ ഒരിക്കലും ഇരുട്ടിലാവാത്ത വിധത്തിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. എന്നാല്‍ ഇത് വെറുതെയാവുകയായിരുന്നു.
Next Story

RELATED STORIES

Share it