അതിര്‍ത്തിയില്‍ വെടിവയ്പ്; നാല് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു

ഫിറോസ്പൂര്‍: പഞ്ചാബിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ നാലു മയക്കുമരുന്ന് കള്ളക്കടത്തുകാരെ ബിഎസ്എഫ് വെടിവച്ചുകൊന്നു. രണ്ടുപേര്‍ പാക് പൗരന്‍മാരും രണ്ടുപേര്‍ ഇന്ത്യക്കാരുമാണ്. ഇവരില്‍നിന്ന് 10 കിലോ ഹെറോയിനും രണ്ട് തോക്കുകളും മോട്ടോര്‍ സൈക്കിളും പിടികൂടി. ഫിറോസ്പൂര്‍ മേഖലയിലെ മെഹ്ദിപൂര്‍ കാവല്‍പ്പുരയ്ക്കു സമീപം ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവര്‍ക്കു നേരെ 191 ബറ്റാലിയന്‍ ബിഎസ്എഫ് ജവാന്‍മാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it