അതിര്‍ത്തിയില്‍ നേപ്പാള്‍ പോലിസിന്റെ വെടിവയ്പില്‍ ഇന്ത്യക്കാരന് മരിച്ചു
BY swapna en3 Nov 2015 3:58 AM GMT
swapna en3 Nov 2015 3:58 AM GMT
കഠ്മണ്ഡു: നേപ്പാള്‍ സ്വീകരിച്ച പുതിയ ഭരണഘടനയ്ക്കെതിരേ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ചവര്‍ക്കുനേരെ പോലിസ് നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന് മരിച്ചു. ബിഹാറില്‍ നിന്നുള്ള 19കാരനായ ആശിഷ് റാം ആണു മരിച്ചത്. അതിര്‍ത്തിയില്‍ സമരം നടത്തിയവരെ പിരിച്ചുവിടുന്നതിനായി നടത്തിയ വെടിവയ്പിലാണ് ആശിഷ് റാം മരിച്ചത്. തലയ്ക്കു വെടിയേറ്റ ആശിഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. അതിര്‍ത്തിയിലെ ബിര്‍ഗുഞ്ച് പ്രദേശത്താണു ഭരണഘടനയ്ക്കെതിരേ പ്രതിഷേധം നടന്നത്. പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതോടെ സര്‍ക്കാര്‍ ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അതിര്‍ത്തിയിലെ വെടിവയ്പില്‍ ഇന്ത്യക്കാരന് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി.
Next Story
RELATED STORIES
അഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTചോദ്യം ചെയ്യലിന് ഹാജരാകാനാവില്ല; കോഴ വിവാദത്തില്‍ ഇഡിയുടെ സമന്‍സ്...
28 March 2024 2:56 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMT